അടിമാലി: സുഹൃത്തിനെ കുത്തി മലര്‍ത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി നാടകീയമായി കോടതിയില്‍ കീഴടങ്ങി. വെള്ളത്തൂവല്‍ പോത്തുപാറ പാറേക്കുടിയില് ജെയ്മോന് കുഞ്ഞപ്പന് (ഡിങ്കന്-36) ആണ് അടിമാലി കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് പോത്തുപാറ ചുനയംമാക്കല്‍ സില്‍ജോയെ ജെയ്മോന് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഏറെനാള്‍ ചികിത്സയിലായിരുന്ന സില്‍ജോ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു. വെള്ളത്തൂവല്‍ പോലീസ് പലവട്ടം പ്രതിയെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും തന്ത്രപൂര്‍വം ഇയാള്‍ രക്ഷപെട്ടിരുന്നു. കഴിഞ്ഞ ദിവസം അടിമാലി സി.ഐ: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചതോടെ തലനാരിഴയ്ക്ക് രക്ഷപെട്ട പ്രതി അഭിഭാഷകന്റെ സഹായത്തോടെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ അടിമാലി സി.ഐയുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. സംഘം ചേര്‍ന്ന് മദ്യപിച്ച ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മുന്‍പ് വെള്ളത്തൂവലല ില് പെന്‍സ്ട്രോക്ക് പൊട്ടിയ വേളയില്‍ ഇവിടെ നിന്നും പെന്സ്ട്രോക്കിന്റെ ഉപകരണങ്ങള്‍ മോഷ്ടിച്ചത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. രണ്ടു കേസുകളില്‍ കോടതി ഇയാള്‍ക്ക് വാറണ്ടും പുറപ്പെടുവിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: