തൊടുപുഴ: ബസില്‍ മോഷണം നടത്തുന്നതിനിടെ നാടോടി സ്ത്രീ പിടിയില്‍. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് ചെന്നൈ എംജിആര്‍ കോളനി സ്വദേശി മുത്തുമാരി(25) നെ തൊടുപുഴ നഗരസഭ കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മറ്റി വൈസ് ചെയര്‍മാനുമായ റിനി ജോഷി പിടികൂടിയത്. പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. തൊടുപുഴ വണ്ണപ്പുറം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എന്‍എംഎസ് ബസിലാണ് സംഭവം. മുതലക്കോടത്ത് ഇറങ്ങുന്നതിനായി കൗണ്‍സിലര്‍ എഴുന്നേറ്റ സമയത്താണ് മോഷണ ശ്രമം നടന്നത്. ഹാന്റ് ബാഗിന്റെ സിപ്പ് തുറന്ന് പേഴ്സ് എടുത്തെങ്കിലും പണം അപഹരിക്കാനായില്ല. ഈ സമയത്ത് ഇത് കണ്ട രണ്ട് വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരനോട് കാര്യം പറയുകയും പിന്നീട് കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ പിടികൂടുകയുമായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ പ്രതിയില്‍ നിന്നും 22000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച ഉണ്ടപ്ലാവ് പുന്നയ്ക്കല്‍ ദീപാ സന്തോഷിന്റെ 12000 രൂപ ഇതേ റൂട്ടില്‍ വച്ച് സോപാനം എന്ന ബസില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. കൂടാതെ ചൊവ്വാഴ്ച്ച മുളപ്പുറം വെട്ടികാട്ട് മേഴ്സി ജോസഫിന്റെ 15500 രൂപ മൂവാറ്റുപുഴ റൂട്ടില്‍ വച്ച് മോഷണം പോയിരുന്ന
ു. രണ്ട് കേസിലും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരും സ്റ്റേഷനിലെത്തി യുതിയെ തിരിച്ചറിയുകയും ചെയ്തു.ആശുപത്രിയിലേക്ക് മാറ്റിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ ജയകുമാര്‍, അഡീഷണല്‍ എസ്ഐ ജോസ്, ഉദ്യോഗസ്ഥരായ ഷാനവാസ്, ആശ, കവിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: