തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മാരകമായ ഷിഗല്ല വൈറസ് രോഗം കണ്ടെത്തി. തൃക്കൂര് സ്വദേശിയായ ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗിയുടെ രക്തസാമ്പിളുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശേഖരിച്ചു. ലാബിലെ വിശദമായ പരിശോധനക്ക് ശേഷമെ രോഗബാധ സ്ഥിരീകരിക്കു എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ശക്തമായ വയറിളക്കവും കണ്ണ് കുഴിഞ്ഞുപോകുന്നതും ശ്വാസതടസ്സവും ശരീരത്തിലെ തൊലിയുടെ ഇലാസ്റ്റികത നഷ്ടപ്പെടുന്നതുമാണ് രോഗലക്ഷണങ്ങള്‍. അതിവേഗം പടരുന്ന വൈറസ് രോഗമാണിത്. ഷിഗല്ല വൈറസ് ബാധിച്ചാല്‍ രോഗിക്ക് മരണം വരെ സംഭവിക്കാവുന്നതാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഷിഗല്ല വൈറസ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഷിഗല്ല വൈറസ് രോഗലക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗലക്ഷണം കണ്ടെത്തിയ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തബാധയും വ്യാപകമായിട്ടുണ്ട്. ചാലക്കുടി എലഞ്ഞിപ്രയില്‍ 20പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: