തൃശൂര്‍: പ്രശസ്ത നര്‍ത്തകിയും ഗിന്നസ് റെക്കോഡ് ഉടമയുമായ കലാമണ്ഡലം ഹേമലതക്കും കുടുംബത്തിനും നേരെ അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി.
കഴിഞ്ഞ 22നാണ് കലാമണ്ഡലം ഹേമലതക്കും ഭര്‍ത്താവും ജയനും നേരെ ആക്രമണം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഇവര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലും വനിത സെല്ലിലും റൂറല്‍ എസ്പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പോലീസ് ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് രാഷ്ട്രീയ സ്വാധീനമാണ് കാരണമെന്നും ഹേമലതയും ഭര്‍ത്താവും പറയുന്നു. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹേമലതയോടും ഭര്‍ത്താവിനോടും ഇന്ന് ഹാജരാകണമെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ആവശ്യപ്പെട്ടിരിക്കുകയാണ്.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് തങ്ങള്‍ക്കെതിരെ കുപ്രചരണവും മാനസിക പീഡനവും ശക്തമാക്കിയിരിക്കുകയാണെന്നും ഹേമലത പറഞ്ഞു. അപകീര്‍ത്തികരമായ രീതിയില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വീട്ടിലേക്ക് അര്‍ദ്ധരാത്രിയില്‍ കല്ലെടുത്ത് എറിയുകയും മറ്റും ചെയ്യുന്നു. ഇക്കാര്യങ്ങള്‍ പോലീസില്‍ വിളിച്ചറിയിച്ചാലും നടപടിയില്ല. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: