കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ സഹായിച്ചുവെന്ന പരാതിയില്‍ മുന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. മുന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബി. കെമാല്‍ പാഷയാണ് വിജിലന്‍സ് കോടതിയുത്തരവ് റദ്ദാക്കിയത്.
വിജിലന്‍സ് കോടതി നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. നിഷാമിനെ സഹായിക്കുന്ന നിലപാടു സ്വീകരിക്കാന്‍ ഡിജിപിയായിരുന്ന ബാലസുബ്രഹ്മണ്യം തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനോട് ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി ബിജി കൊച്ചുപോള്‍ നല്കിയ പരാതിയിലാണ് വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
ഇതിനെതിരെ കെഎസ് ബാലസുബ്രഹ്മണ്യം നല്കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരനുള്‍പ്പെടെ 15 പേര്‍ക്കെതിരെ പരാതി ഉണ്ടായിരുന്നിട്ടും ചിലരെ ഒഴിവാക്കിയാണ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: