കുറവിലങ്ങാട്: പൊതുമരാമത്ത് റോഡ് പുറമ്പോക്കു കൈയേറി നടത്തുന്ന കൃഷി ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ രംഗത്ത്.
കോഴാ-പാലാ റോഡില്‍ ഇത്തരത്തിലുള്ള പരിശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്. റോഡുവികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തു വികസിപ്പിച്ച സ്ഥലങ്ങളിലടക്കം കപ്പയും വാഴയും കൃഷി ചെയ്തത് അപകടഭീഷണി ഉയര്‍ത്തിയിരുന്നു. ഇതു ജനകീയ പ്രതിഷേധത്തിനു വഴിതെളിച്ചതോടെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി ഇവ നീക്കം ചെയ്യുകയായിരുന്നു. കൊടുംവളവുകളിലടക്കം അനധികൃത കൈയേറ്റം നടത്തി കൃഷിയിറക്കിയ സാഹചര്യമായിരുന്നു റോഡിലുണ്ടായിരുന്നത്. കോഴാ-പാലാ റോഡില്‍ പൂര്‍ണമായിത്തന്നെ പുറമ്പോക്കിലെ കൃഷി ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുര്യനാട്-വാക്കാട് റോഡിലെ സ്ഥിതി വ്യത്യസ്തമാണ്.
റോഡുപുറമ്പോക്കില്‍ കൃഷി ചെയ്യുന്നതിനാല്‍ റോഡിലൂടെ മുഖാമുഖമെത്തുന്ന വാഹനങ്ങള്‍ മറികടക്കാന്‍ വിഷമിക്കുകയാണ്. കുറവിലങ്ങാട്, കടുത്തുരുത്തി പൊതുമരാമത്തുവകുപ്പിന്റെ കീഴിലാണ് ഈ റോഡ്.
ഉടന്‍തന്നെ ഇവിടുത്തെ അനധികൃത കൃഷി ഒഴിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണെമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: