ഇടുക്കി: വണ്ണപ്പുറം മുള്ളരിങ്ങാട് ഊറ്റുകണ്ണി വനവാസി കോളനിയുടെ നവീകരണത്തിന്റെ മറവില്‍ 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കാളിയാര്‍ പോലീസ് കേസെടുത്തത്. കരാറുകാരന് നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി മൈക്കിള്‍, കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷന്റെ എഞ്ചിനീയര്‍ റുഡോള്‍ഫ്, മുന്‍ ജില്ലാ പട്ടികജാതി ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യല്‍, വഞ്ചന എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കേസ് അന്വേഷിക്കുന്ന കാളിയാര്‍ സി.ഐ അഗസ്റ്റിന് മാത്യു, എസ്.ഐ സഞ്ചയ്, കരിമണ്ണൂര്‍ എസ്.ഐ സോള്‍ജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഇന്നലെ ജില്ലാ പട്ടികജാതി വികസന ഓഫീസ്, തൊടുപുഴയിലെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് ഓഫീസ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ കേസിന് ബലം നല്കുന്ന രേഖകള്‍ ലഭിച്ചതായാണ് വിവരം. രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ടാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: