കൊച്ചി: വാഹനങ്ങളുടെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തില്‍ കാലപരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്ക്കാരിനാണെും ഇത്തരം പ്രശ്നത്തില്‍ ഗ്രീന്‍ ട്രൈബ്യൂണലിനു ഉത്തരവ് നല്‍കാനാവില്ലെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. ഡീസല്‍ വാഹനങ്ങള്‍ക്കെതിരായ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നീക്കം ചെയ്യണമൊവശ്യപ്പെട്ട ഹര്‍ജിയില്‍ സ്റ്റേ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലീഗല്‍ എന്‍വയോമെന്റല്‍ അവേര്‍നസ് ഫോറം (ലീഫ്) നല്കിയ അപ്പീലിലാണ് കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ പി.വി സഞ്ജീവ് ഹൈക്കോടതിയില്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമം ട്രൈബ്യൂണല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നു കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. വനം, ജലം, പരിസ്ഥിതി, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളാണ് ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്നത്. വാഹനങ്ങളുടെ കാലപരിധി, പെര്‍മിറ്റ് എന്നിവ പരിഗണിക്കാന്‍ ട്രൈബ്യൂണലിനു അധികാരമില്ല. മോട്ടോര്‍ വാഹന നിയമത്തിനു കാലാനുസൃതമായ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ശുപാര്‍ശയ്ക്കായി പ്രത്യേക കമ്മറ്റി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ചരക്ക് നീക്കം, യാത്രക്കാരുടെ സുരക്ഷ, മലിനീകരണം മുതലായ പല കാര്യങ്ങളും ശുപാര്‍ശയിലുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ലഭ്യമായിട്ടുണ്ട്. മോട്ടോര്‍ വാഹനനിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെുന്നു ഉറപ്പാക്കിയാല്‍ മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ലഭ്യമാവുകയുള്ളൂ. പെര്‍മിറ്റ് സംബന്ധിച്ച് മോട്ടോര്‍ വാഹന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നതിനാല്‍ ഗ്രീന്‍ ട്രൈബ്യൂണലിനു തുടര്‍നടപടി സ്വീകരിക്കുന്നതിനു കഴിയില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ 6500 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പല പ്രധാന റൂട്ടുകളും ദേശസാല്‍കൃതമാണ്.ഇവിടെ പ്രൈവറ്റ്ബസുകള്ക്ക് സര്‍വീസ് നടത്താനാവില്ല. ജനങ്ങള്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസിയുടെ പൊതു വാഹന സര്‍വീസിനെയാണ്. കെഎസ്ആര്‍ടിസിയുടെ 1102 ബസുകള്‍ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ഇവ നിര്‍ത്തിവെയ്ക്കുന്നത് യാത്രക്കാരെ ബാധിക്കും. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് 275 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്നും പ്രായോഗികമല്ലെന്നും കെഎസ്ആര്‍ടിസി പറയുന്നു.
കെഎസ്ആര്‍ടിസിയും സബ്സിഡിയറിയായ കെയുആര്‍ടിസിയും നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ലോ കാര്‍ബണ്‍ സിറ്റി ബസുകള്‍ ആരംഭിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
ഇലക്ട്രിക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതും സിഎന്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ 650 പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനു കോര്പ്പറേഷന് നടപടി സ്വീകരിക്കും. ഇത്തരം നടപടി മലനീകരണം കുറയക്കുന്നതിനു സഹായകരമാവും. ആലുവ, ചേര്‍ത്തല, വൈക്കം, പാല, മൂവാറ്റുപുഴ, തൊടുപുഴ.മുണ്ടക്കയം, പിറവം, അങ്കമാലി, ചാലക്കുടി, തൃശൂര്‍ എന്നിവിടങ്ങളിലേയക്ക് സാറ്റലെറ്റ് നഗരത്തില്‍ നിന്നു സര്‍വീസ് നടത്തുന്നതിനു 41 സീറ്റുള്ള ചെറിയ ബസുകള്‍ കൊണ്ടു വരുന്നതിനും കോര്പ്പറേഷന് നടപടി സ്വീകരിച്ച് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: