സമുദ്ര മേഖലയുടെ ഭരണനിര്‍വ്വഹണത്തിന് കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ തുടങ്ങിയവ നിലവിലുണ്ട്. ഇവതമ്മില്‍ ഏകോപനം ഉറപ്പ് വരുത്താന്‍ നടപടിയുണ്ടാകണം. സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മറൈന്‍ ഫിഷറീസ് റഗുലേഷന് ആക്ട് (എംഇആര്‍എ) അന്താരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും കണക്കിലെടുത്ത് കാലാനുകൂലമായി പരിഷ്കരിക്കപ്പെടണം. 12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍വരെയുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ അനുയോജ്യമായ നിയമ നിര്‍മ്മാണം ആവശ്യമാണ്. അത് മത്സ്യമേഖലയുടെ വികസനവും പരിപാലനവും ലക്ഷ്യമാക്കിയുള്ളതായിരിക്കും.
മീനാകുമാരി കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകളായ 1178 കപ്പലുകളെ ഇന്ത്യന്‍ കടലില്‍ അനുവദിക്കണം. വിദേശ കപ്പലുകളെ സംയുക്ത സംരംഭങ്ങളെന്ന നിലക്ക് പ്രവര്ത്തിക്കാനുവദിക്കണം. 200 മീറ്ററിനും 500 മീറ്ററിനുമിടയില്‍ ചെറുകിട ട്രോളിംഗ് ബോട്ടുകളെ ഒഴിവാക്കി കരുതല്‍ മേഖല (ബഫര്‍ സോണ്‍)യായി നിലനര്ത്തണം. 12 നോട്ടിക്കല്‍ മൈലിനപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരത യാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേല്പ്പെടുത്തുന്ന നിയമ നിര്‍മ്മാണം വേണം. ഭാരതത്തില്‍ നടപ്പിലാക്കി വരുന്ന ട്രോളിംഗ് നിരോധന നടപടിയില്‍ നിന്നും ആഴക്കടലില്‍ എല്‍ഒപി നല്കുന്ന കപ്പലുകളെ ഒഴിവാക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളെ പാടെ അവഗണിക്കുകയാണ് പുതിയ കമ്മീഷന് റിപ്പോര്‍ട്ട്.
കുത്തക കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കുന്ന എല്‍ഒപി സ്കീം ഫലപ്രദമല്ല എന്നാണ് പുതിയ കമ്മീഷന്റെ വിലയിരുത്തല്‍. നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്ക് വൈദഗ്ദ്ധ്യം നേടാനുളള പരിശീലനവും പ്രോത്സാഹനവും നല്കി ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തമാക്കാനും നിര്‍ദ്ദേശിക്കുന്നു പുതിയ നയരേഖ. മത്സ്യവിഭവ പരിപാലനവും സംരക്ഷണവും പ്രാധാന്യമായിക്കാണുന്ന, മത്സ്യത്തൊഴിലാളി ക്ഷേമത്തിന് ഊന്നല്‍ നല്കുന്ന പുതിയ കമ്മീഷന് നിര്‍ദ്ദേശങ്ങളെ ഏവരും സര്‍വ്വാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളി സംഘടനകളും സംസ്ഥാന സര്‍ക്കാറും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. പരക്കെ അംഗീകരിച്ചിട്ടുള്ള ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച് നടപ്പിലാക്കുമെന്ന് തന്നെയാണ് മത്സ്യമേഖലയിലെ ഏവരും പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം കേരളാ മുഖ്യമന്ത്രി പറഞ്ഞത് മത്സ്യമേഖലയില്‍ അനുഭാവ പൂര്‍ണ്ണമായ സമീപനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കി എന്നാണ്. കേരളത്തിന്റെ ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രി ഡോ. രാധാമോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്തിയതിനുശേഷം പറഞ്ഞതും സമാന രീതിയിലാണ്. സംസ്ഥാനത്ത് പഞ്ഞ മാസക്കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഗുണകരമാകാന്‍ നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുമെന്നും, മത്സ്യത്തൊഴിലാളി കുടുംബഗങ്ങള്‍ക്ക് വീട് വെക്കാന്‍ നല്കുന്ന ഗ്രാന്റില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 75,000 രൂപ വര്‍ദ്ധിപ്പിച്ച് ഒന്നേകാല്‍ ലക്ഷം രൂപയാക്കുമെന്നുമാണ്. മത്സ്യത്തൊഴിലാളി മേഖലയോട് കേന്ദ്രസര്‍ക്കാരിനുള്ള താല്പര്യം വ്യക്തമാക്കുന്ന നടപടികളാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മത്സ്യവിഭവ പരിപാലനവും മത്സ്യത്തൊഴിലാളിക്ഷേമവും കടലും കടല്‍ തീരവും എല്ലാം അതിന്റെ തനതായ രീതിയില്‍ സംരക്ഷിക്കപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലറിവുകൂടി പ്രയോജനപ്പെടുത്തുന്ന സമഗ്രമായ നയരൂപീകരണത്തിന് തുടക്കം കുറിക്കുകയാണ്. ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയായി ആ സംസ്ഥാനത്തെ രാജ്യത്തെ മത്സ്യോല്‍പ്പാദനത്തില്‍ ഒന്നാമതെത്തിക്കുന്നതിന് നേതൃത്വം കൊടുത്ത നമ്മുടെ പ്രധാന മന്ത്രി 2014 ജൂണിലാണ് ഭാരത കാര്‍ഷിക കൗണ്‍സില്‍ യോഗത്തില്‍വെച്ച് നമ്മുടെ രാജ്യത്ത് ഇനി നടക്കേണ്ടത് നീല വിപ്ലവണ് എന്ന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: