ഓവല്‍: ശ്രീലങ്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ഗംഭീര വിജയം. ജാസണ്‍ േറായിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. മഴതടസ്സപ്പെടുത്തിയ കളി 42 ഓവറാക്കി ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 11 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയില്‍ കലാശിച്ചപ്പോള്‍ മൂന്നാം മത്സരം മഴമൂലം മുടങ്ങിയിരുന്നു.
118 പന്തില്‍ നിന്ന് 13േഫാറും മൂന്ന് സിക്സറുമടക്കം 162 റണ്‍സെടുത്ത ഓപ്പണര്‍ ജാസണ്‍ റോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റ് സ്കോര്‍ 18-ല്‍ നില്‍ക്കേ നഷ്ടമായെങ്കിലും റോയിയും റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അവരെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 149 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. തുടര്‍ന്നെത്തിയ മോര്ഗന് 22 റണ്‍സെടുത്ത് പുറത്തായി. സ്കോര്‍ 281-ല്‍ നില്‍ക്കേ റോയിയും മടങ്ങിയെങ്കിലും 29 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബെയര്‍സ്റ്റോവും 17 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബട്ട്ലറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തേ, ടോസ് നേടിയ ഇംഗ്ലണ്ട് ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. കുശാല്‍ മെന്‍ഡിസ് (64 പന്തില്‍ 77), ധനുഷ്ക ഗുണതിലക (64 പന്തില്‍ 62), ദിനേശ് ചാണ്ഡിമല്‍ (51 പന്തില്‍ 63) അഞ്ചലോ മാത്യൂസ് (54 പന്തില്‍ 67) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ അഞ്ച് വിക്കറ്റിന് 305 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലെത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി വില്ലിയും റഷിദും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജാസണ്‍ റോയിയാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: