കാട്ടാക്കട (തിരുവനന്തപുരം): കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് പീഡനം. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചത് ഓട്ടോ ഡ്രൈവറാണ്. സംഭവം ഒതുക്കിതീര്‍ക്കുവാന്‍ പോലീസ് ശ്രമിച്ചുവെന്ന് ആക്ഷേപമുണ്ട്.
ആദിവാസി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തത് ആറുദിവസങ്ങള്‍ക്ക് ശേഷമാണ്.
അച്ഛന്റെയും ബന്ധുവിന്റെയും കണ്ണുവെട്ടിച്ചു പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. പ്രതിക്കുവേണ്ടി ചില ഇടതു നേതാക്കള്‍ ഇടപെട്ടാണ് സംഭവം മൂടിവയ്ക്കാന്‍ നീക്കം നടത്തിയത്. മാധ്യമങ്ങല്‍ ഇടപെടുകയും സാമൂഹ്യ പ്രവര്‍ത്തക ധന്യരാമന്റെ പാരാതിയെ തുടര്‍ന്നുമാണ് പോലീസ് കേസ്സടുക്കാന് തയ്യാറായത്.
പറണ്ടോട് മേത്തോട്ടം ആദിവാസി മേഖലയില്‍ നിന്നെത്തി പേപ്പാറ റെയിഞ്ചിലെ കൊമ്പിടി സെറ്റില്‍മെന്റ്റില്‍ നിന്ന് വിവാഹം കഴിച്ചു താമസിച്ചു വരുന്ന ഓട്ടോ ഡ്രൈവര്‍ ഉണ്ണി(33) ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 25ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുട്ടിയുമായി ആര്യനാട് ആശുപത്രിയില്‍ എത്തിയ പിതാവും ബന്ധുവും തിരികെ കോട്ടൂരില്‍ വന്ന് അണകാല്‍ സെറ്റില്‍മെന്റിലേക്കു ഓട്ടോയിലാണ് പോയത്.
പട്ടാണി പാറയ്ക്കു സമീപം വച്ചു ഊടുവഴിയിലൂടെ വീട്ടിലേക്ക് പോകാമെന്നു പറഞ്ഞ് കുട്ടിയുടെ പിതാവ് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു കുട്ടിയുടെ അച്ഛനും ബന്ധുവും അവിടെ ഇറങ്ങി. കുട്ടിയെ ഓട്ടോയില്‍ വീട്ടില്‍ എത്തിക്കാമെന്നു പറഞ്ഞ് ഉണ്ണി അതിവേഗം ഓട്ടോ ഓടിച്ചുപോയി. പന്തികേട് തോന്നിയ അച്ഛനും ബന്ധുവും പുറകെ ഓടിയെങ്കിലും ഉണ്ണി ഓട്ടോയുമായി കാട്ടിലേക്ക് മറഞ്ഞു. തുടര്‍ന്നു സമീപത്ത് സെറ്റില്‍മെന്റ്റില്‍ ഉള്ളവരെ വിവരം അറിയിച്ചു. രണ്ടു മണിക്കൂറോളം കഴിഞ്ഞു കുട്ടിയെ ഉണ്ണിയുടെ വീടിനു സമീപം ഇറക്കി വിട്ടു.
ആട്ടോ ഡ്രൈവര്‍ തിരികെ വരുമ്പോള്‍ പട്ടാണിപ്പാറ, മുക്കോത്തിവയല്‍, പൊത്തോട് തുടങ്ങിയ ആദിവാസി സെറ്റില്‍മെന്റിലെ സ്ത്രീകളടക്കമുള്ളവര്‍ സംഘടിച്ചു മണ്ണാംകോണത്തു വച്ച് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നു പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചു ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ കുട്ടി പീഡന വിവരം പുറത്തുപറഞ്ഞു. സംഗതി പന്തിയല്ലെന്ന് കണ്ട് ഓട്ടോ ഡ്രൈവര്‍ ആള്‍ക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു.
സിപിഎം പഞ്ചായത്തംഗവും മുന്പഞ്ചായത്തംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും ആദിവാസി മേഖലയിലെ സംഭവങ്ങള്‍ അറിയിക്കേണ്ട എസ്ടി പ്രമോട്ടര്‍മാരും അടക്കമുള്ളവര്‍ സംഭവം അറിഞ്ഞെങ്കിലും വനത്തിനുള്ളിലെ സംഭവമെന്നു പറഞ്ഞു നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ധന്യാ രാമന് ഡിജിപിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കുകയും ഡിജിപി അന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു.
വനിതാ സെല്‍ സിഐ ഹീരാദേവി, എസ്ഐ സുധര്‍മ്മ ,ആര്യനാട് സിഐ മഞ്ജുലാല്‍ ,എസ്ഐ മുരളീധരന്, സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ കോട്ടൂരില്‍ അണക്കാല് സെറ്റില്‍മെന്റ്റില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ഇന്നലെ മൊഴി രേഖപ്പെടുത്തി. ഉണ്ണിക്കെതിരെ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ആര്യനാട് സിഐ പറഞ്ഞു. ആറു ദിവസമായിട്ടും പ്രാഥമ#ിക അന്വേഷണം പോലും നടത്താത്ത നെയ്യാര്‍ഡാം പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: