ബംഗളൂരു: ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധ വിമാനമായ ‘തേജസ്’ ഇന്ന് വ്യോമസേനയ്ക്കു കൈമാറും. രണ്ട് യുദ്ധ വിമാനങ്ങളാണ് ഭാരത വായു സേനയുടെ ഭാഗമായി മാറുന്നത്.
ബംഗളൂരു വ്യോമസേന താവളത്തിലാണ് തേജസിന്റെ കൈമാറ്റ ചടങ്ങ് നടക്കുക. ചടങ്ങില്‍ എയര്‍മാര്‍ഷല്‍ ജസ്ബിര്‍ വാലിയ സന്നിഹിതനായിരിക്കും. ചടങ്ങിനുശേഷം തേജസിന്റെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും.
എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി രൂപകല്പന ചെയ്ത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് നിര്‍മ്മിച്ചതാണ് ‘തേജസ്’ വിമാനം. 1980ല്‍ ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് എന്ന സംരംഭത്തില്‍നിന്നാണ് തേജസ് ഉടലെടുത്തത്.
പൊഖറാനിലാണ് തേജസിന്റെ പരീക്ഷങ്ങള്‍ നടന്നത്. ലേസര്‍നിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ലക്ഷ്യസ്ഥാനം തകര്‍ത്തിരുന്നു. തുടര്‍ന്ന് ബഹറിനിലും പരീക്ഷണം നടന്നു. ഏത് പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലെത്താനുള്ള വിധത്തിലാണ് വിമാനത്തിന്റെ നിര്‍മ്മാണം.
തേജസിന്റെ കടന്നുവരവോടെ രണ്ട്് മിഗ് 21 യുദ്ധ വിമാനങ്ങളെ ഒഴിവാക്കും. ഏതാണ്ട് നൂറിലധികം മിഗ് 21, 27 യുദ്ധ വിമാനങ്ങള്‍ ഭാരത വായുസേന ഒഴിവാക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: