കുട്ടികളുടെ സാഹിത്യകാരനായി അറിയപ്പെട്ട മാലി മാധവന് നായര്‍ ആരംഗത്തെ പ്രശസ്തനായിരുന്നു. ആകാശവാണിയില്‍ ബാലലോകം,രശ്മി തുടങ്ങിയ പംക്തികള്തുടങ്ങി. ധാരാളം കുട്ടി പ്രേക്ഷകരെ ആനിലയ്ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. അതിന്റെ സ്മരണാര്‍ത്ഥം സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരത്തിന് മാലി അവാര്‍ഡ് എന്നാണ് പേരിട്ടിരിക്കുന്നത്.
1954മുതല്‍ കുട്ടിക്കഥകളുമായി രംഗത്തെത്തി. അദ്ദേഹം എഴുതിയതിന്റെ മുക്കാല്‍ പങ്കും കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു.മാലി എന്ന തൂലികാനാമത്തിന് പുറമെ മാവേലി,വനമാല എന്നീപേരുകളിലും മാധവന് നായര്‍ എഴുതാറുണ്ടായിരുന്നു.
1969ല്‍ അദ്ദേഹം രചിച്ച കര്‍ണശപഥം ആട്ടകഥയും പ്രസിദ്ധമായി. കാരണം തനിമലയാളത്തിലുള്ള പദങ്ങളും, ഹൃദയസ്പര്‍ശിയായ രംഗംങ്ങളുംകൊണ്ട്, ധാരാളം സാധാരണക്കാരായ ആസ്വാദകരെ സൃഷ്ടിച്ചു.
കര്‍ണ്ണനും കുന്തിയും ഭാരതയുദ്ധസമയത്ത് ഗംഗാതീരത്ത് കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ് അതിലെ മുഖ്യവിഷയം. നളചരിതം പോലെ ഒട്ടേറെ അരങ്ങുകളില്‍ ഇന്നും നിറഞ്ഞ് നില്ക്കുന്നു. തന്നെയുമല്ല കഥകളിയില്‍ പഴയകാല കഥകള്‍ക്ക് ശേഷം പ്രചുരപ്രചാരം സിദ്ധിച്ചത് കര്‍ണ്ണശപഥമായിരുന്നു. മാലി ഭാഗവതം, മാലി രാമായണം, മാലി ഭാഗവതം എന്നിവയും കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. മലയാള പാഠാവലിയിലും ഇദ്ദേഹത്തിന്റെ കൃതികള്‍ ഉള്‍പ്പെടുത്തിയിരുന്നു.1915ല്‍ജനിച്ച മാധവന് നായര്‍ 1994 ജൂലായ് 2നാണ് സ്വര്‍ഗ പ്രാപ്തനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: