ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ നിര്‍മാണം പുരോഗമിക്കുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ശുദ്ധജല വിതരണം മൂന്നു മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
കടപ്രയില്‍ നിന്നു പൈപ്പ് കുഴലുകള്‍ വഴി ശാലയില്‍ വെള്ളം എത്തിച്ചു ശുദ്ധീകരണ പ്രവര്‍ത്തനം നടന്നുവരികയാണ്. പുന്നപ്ര പനച്ചുവട് റെയില്‍വേ ക്രോസിനു സമാന്തരമായി കുഴലിടുന്നതുമായി ബന്ധപ്പെട്ടു റെയില്‍വേയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇവിടെ സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. ഇതു സംബന്ധിച്ചു റെയില്‍വേ ജനറല്‍ മാനേജരില്‍ നിന്ന് അനുകൂല അറിയിപ്പു കിട്ടി.
193. 5 കോടി രൂപ ചെലവഴിച്ചു യാഥാര്‍ഥ്യമാകുന്ന പദ്ധതിയിലൂടെ ആലപ്പുഴ നഗരസഭയ്ക്കു പുറമെ അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കായി 620 ലക്ഷം ലീറ്റര്‍ ജലമാണ് ഇവിടെ ശുദ്ധീകരിച്ചു വിതരണം ചെയ്യുക. അമ്പലപ്പുഴ തെക്ക്, പുറക്കാട്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തുകള്‍ക്കു ശുദ്ധജല വിതരണം ഇപ്പോള്‍ നടത്താന്‍ കഴിയുമെങ്കിലും മറ്റു പഞ്ചായത്തുകള്‍ക്കൊപ്പം വിതരണം നടത്താനാണു ഉദ്ദേശിക്കുന്നത്.
ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന തകഴി ഗ്രാമത്തിലെ ഗുണഭോക്താക്കള്‍ക്കു കൂടി ശുദ്ധജലം കിട്ടാന്‍ ശാലയ്ക്കുള്ളില്‍ പ്രത്യേകം സംഭരണി നിര്‍മിക്കും. ഇതിന്റെ കരാര്‍ നടപടികളും പൂര്‍ത്തിയായി. തകഴി നിവാസികളുടെ പരാതിക്കും ഇതോടെ പരിഹാരമാകും. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതിയില്‍ ആലപ്പുഴ നഗരസഭയ്ക്ക് അനുവദിച്ച 33 കോടി രൂപ ചെലവഴിച്ചു നഗരത്തിലെ ജലസംഭരണികള്‍ ശുചീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: