കേരളത്തിന്റെ വികസനത്തിന് കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുളള പിണറായി സര്‍ക്കാരിന്റെ നീക്കങ്ങളെ സ്വാഗതംചെയ്യുന്നതിനൊപ്പം എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്യുന്നു. അന്ധമായ മോദിവിരുദ്ധ രാഷ്ട്രീയം അല്പ്പത്തമാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും മുഖ്യമന്ത്രിക്കും സര്ക്കാരിനുമുണ്ടായാല് നല്ലത്.
വികസന കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കില്ലെന്ന നരേന്ദ്ര മോദിയുടെ വാഗ്ദാനം പ്രയോജനപ്പെടുത്താന്‍ സംസ്ഥാനം ശ്രദ്ധിക്കണം. കേരളത്തിന് ഇത്രയേറെ കേന്ദ്രപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ട കാലം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. പക്ഷേ അത് യാഥാര്‍ത്ഥ്യമായി ജനങ്ങള്‍ക്ക് പ്രയോജനം കിട്ടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കൂടിയേ തീരു. പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
പതിനാലാം നിയമസഭ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ദിശ നിര്‍ണ്ണയിക്കുന്നതായിരുന്നു. ആറു പതിറ്റാണ്ടുകാലമായി തുടരുന്ന ഇരുമുന്നണി രാഷ്ട്രീയത്തിന് എന്നെന്നേക്കുമായി അന്ത്യംകുറിച്ച ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കിയ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയായി.
പ്രബലരായ മുന്നണികള്‍ ഉയര്‍ത്തിയ കളളപ്രചരണത്തെയും വോട്ട് കച്ചവടത്തെയും അതിജീവിച്ച് ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്ത കേരളത്തിലെ മുഴുവന്‍ സമ്മതിദായകരെയും സംസ്ഥാന സമിതി അഭിനന്ദനം അറിയിക്കുന്നു. നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിച്ച നേമം നിയോജക മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരോട് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം ബിജെപിയുടെ കേരളത്തിലെ ആദ്യ എംഎല്‍എ ആയി മാറിയ ഒ.രാജഗോപാലിനെ സംസ്ഥാന സമിതി യോഗം അഭിനന്ദിക്കുന്നു.
ഇരുമുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യസഖ്യം ഉയര്‍ന്നുവന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന സവിശേഷത. കിട്ടിയ വോട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മൂന്നാമത്തെ ഒറ്റകക്ഷിയായി മാറാന്‍ ബിജെപിക്കായി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒന്‍പത് ശതമാനം വോട്ടുകള്‍ അധികം നേടാന്‍ മുന്നണിക്കായി. 20 ലക്ഷം വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ സഖ്യം അധികം നേടിയത്.
ഭരണത്തിലെത്തിയ ഇടതുമുന്നണിക്ക് 1.51 ശതമാനം വോട്ടുകളും യുഡിഎഫിന് 7.6 ശതമാനം വോട്ടുകളും കുറഞ്ഞപ്പോഴാണ് ബിജെപി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഇരു മുന്നണികളുടേയും ദേശീയ-സംസ്ഥാന നേതാക്കള്‍ നടത്തിയ ബിജെപി വിരുദ്ധ പ്രചാരണവും ന്യൂനപക്ഷ മനസ്സുകളില്‍ ഭീതി സൃഷ്ടിച്ച് ഉണ്ടാക്കിയെടുത്ത ഏകീകരണത്തേയും ആസൂത്രിതമായ വോട്ടുമറിക്കലിനേയും അതിജീവിച്ചാണ് ബിജെപിക്ക് ഈ വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. പതിറ്റാണ്ടുകളായി മുന്നണി ഭരണത്തിന്റെ കീഴില്‍ നീതി നിഷേധിക്കപ്പെട്ടവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപി സഖ്യത്തിന്റെ പിന്നില്‍ അണിനിരന്നത്.
ഈ മുന്നേറ്റത്തിന് ബിജെപിയോടൊപ്പം സഹകരിച്ച എല്ലാ ഘടകകക്ഷികളേയും സംസ്ഥാന സമിതിയോഗം അഭിനന്ദിക്കുന്നു.കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യം യാഥാര്‍ഥ്യമാകുന്നതിന്റെ സൂചനകളാണ് ദേശീയ അടിസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. 15 വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ ഭരണക്കുത്തക അവസാനിപ്പിച്ച് ആസാമില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വന്നു. ബംഗാളിലാകട്ടെ സിപിഎമ്മുമായി പരസ്യമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടും കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ല. കേരളത്തില്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത തകര്‍ച്ചയാണ് കോണ്‍ഗ്രസ്സിനുണ്ടായത്. ബിജെപി വിരുദ്ധ മുന്നണി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനെപ്പോലും കൂട്ടുപിടിച്ച സിപിഎം ആകട്ടെ രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴക്കയത്തിലാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ഫലത്തില്‍ പ്രാദേശിക പാര്‍ട്ടിയായി മാറിയ സിപിഎം അവശേഷിക്കുന്നയിടങ്ങളിലും പിളര്‍പ്പിനെ നേരിടുകയാണ് എന്നതിന്റെ സൂചനയാണ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ പാര്‍ട്ടിയുടെ ഹരിയാനയിലെ പ്രമുഖ നേതാവ് പരസ്യമായി വിളിച്ചുപറഞ്ഞ കാര്യങ്ങള്‍.
കഴിഞ്ഞ രണ്ടുവര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനോന്മുഖ രാഷ്ട്രീയത്തിനുള്ള അംഗീകാരം കൂടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. അഴിമതി വിമുക്തവും സുതാര്യവുമായ സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു.
ലോകം മുഴുവനും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ ഭാരത സമ്പദ്വ്യവസ്ഥയെ സുസ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകാനും ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്ന രാജ്യമായി ഭാരതത്തെ മാറ്റാനും രണ്ടുവര്‍ഷംകൊണ്ട് മോദി സര്‍ക്കാറിന് കഴിഞ്ഞു. സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂടെ വ്യാവസായിക വളര്‍ച്ചയും തൊഴില്‍ സാധ്യതയും ഉറപ്പ് വരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെ സാധാരണക്കാരന്റെ ജീവിതവും സംരക്ഷിക്കുകയാണ്.
നിരന്തരമായ ബിജെപി വിരുദ്ധ പ്രചാരണത്തിനിടയിലും കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെ കേരളവും അംഗീകരിക്കുന്നതിന്റെ സൂചനയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച ജനപിന്തുണ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്ക്കുമെതിരെയുളള വികാരത്തോടൊപ്പം എല്ലാ മതസാമുദായിക ശക്തികളെയും കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.
മുസ്ലിം തീവ്രവാദ സംഘടനകളുമായിപ്പോലും സന്ധിചെയ്യാന്‍ തയ്യാറായ സിപിഎം, ഭരണത്തില്‍ അതിന് നല്കേണ്ടിവരുന്ന വില വലുതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ ഐകമത്യസൂക്തം ചൊല്ലിയതിനെ എതിര്‍ത്ത ആരോഗ്യമന്ത്രിയുടെ നടപടി ഇത്തരം ശക്തികളെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ്. ഭാരതീയമായതെന്തും മതേതരത്വത്തിന് വിരുദ്ധമാണെന്ന ചിന്ത സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
അധികാരത്തിലെത്തി ചുരുങ്ങിയ നാളുകൊണ്ടുതന്നെ കേരളത്തെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും കശാപ്പുശാലയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും സിപിഎം നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സമനില തെറ്റിച്ചിരിക്കുകയാണ്. ഇടതുമുന്നണി അധികാരത്തില്‍ എത്തിയശേഷം കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ബിജെപി അതിയായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ സിപിഎം ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മല്സരിച്ചവരേയും പ്രവര്‍ത്തിച്ചവരേയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ സിപിഎം നടത്തിയ അക്രമം ഏകപക്ഷീയമായിരുന്നു. കയ്പമംഗലത്ത് ആഹ്ലാദപ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകനെ ഇഷ്ടികകൊണ്ട് ഇടിച്ചുകൊന്ന സിപിഎം മറ്റിടങ്ങളില്‍ സ്ത്രീകളെയും കുട്ടികളേയുംപോലും വെറുതെ വിട്ടില്ല. തലശ്ശേരിയില്‍ മഹിളാമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിന്റെ വീട് ഒന്നിലേറെ പ്രാവശ്യമാണ് ആക്രമിച്ചത്.
തൃക്കരിപ്പൂരില്‍ ബൂത്ത് ഏജന്റിനെ ഭീഷണിപ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് എഴുതി വാങ്ങിയത് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തിലാണ്. മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയില്‍ നടന്ന അക്രമസംഭവങ്ങള്‍ സമാനതകളില്ലാത്തതാണ്. നാളിതുവരെ കേട്ടുകേള്‍വിപോലുമില്ലാത്ത തരത്തിലാണ് സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. കുടിവെളള സ്രോതസ്സുകള്‍പോലും മലിനമാക്കി. ബിജെപിക്കാരായതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ വരെ ആക്രമിക്കപ്പെട്ടു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഏഴുവയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം സിപിഎമ്മിന്റെ പൈശാചികത മറനീക്കി പുറത്തുകൊണ്ടുവന്നു.
കോഴിക്കോട് ജില്ലയില്‍ നെട്ടൂരില്‍ ബോംബേറില്‍ പരുക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകന്റെ കാല് മുറിച്ചുനീക്കേണ്ടിവന്നു. ദളിതരോടും സ്ത്രീകളോടും ഈ സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ് തലശ്ശേരിയിലെ സംഭവം. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കള്ളക്കേസ് ചുമത്തി രണ്ടു സ്ത്രീകളേയും ഒന്നര വയസ്സുള്ള കുട്ടിയേയും ജയിലിലടയ്ക്കുക മാത്രമല്ല അവരെ സ്ഥലം എംഎംഎ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കന്മാര് പരസ്യമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തത് ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. സിപിഎം നേതൃത്വത്തിന്റെ മനസ്സിലെ കീഴാള വിരോധം മറനീക്കി പുറത്തുവന്ന സംഭവം ആയിരുന്നു ഇത്.
ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലത്താണ് സൈ്വരജീവിതം ഏറ്റവും തടസ്സപ്പെട്ടത് എന്നത് ഗൗരവം കൂട്ടുന്നു. ഇത്തരത്തില്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാമാന്യ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി ഈ സര്‍ക്കാര്‍ മാറി. സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ നാട്ടിലെ ജനങ്ങളുടെ വിധി തീരുമാനിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. ഇതനുസരിച്ച് പോലീസിനേയും കോടതിയേയുംപോലും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടക്കുന്നു. ഇതാണ് തലശ്ശേരിയില്‍ കണ്ടത്.
സിപിഎം സെല്‍ ഭരണത്തിലേക്ക് നാടിനെ കൊണ്ടുപോകാനുളള ശ്രമങ്ങള്‍ നടക്കുന്നതായി ഭയപ്പെടേണ്ടിയിരിക്കുന്നു. അക്രമികളെ നിലക്കുനിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. രാഷ്ട്രീയം നോക്കാതെ നീതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് അത് അച്ചടിച്ച കടലാസ്സിന്റെയെങ്കിലും വില ഉണ്ടാകണമെങ്കില്‍ അദ്ദേഹം വാക്ക് പാലിക്കണം. സിറിയയില്‍ നടന്ന ആക്രമണത്തെ തത്സമയം അപലപിച്ച മുഖ്യമന്ത്രി സ്വന്തം ജില്ലയില്‍ നടന്ന പോലീസ് അതിക്രമം കണ്ടില്ലെന്ന് നടിച്ചത് ധാര്‍ഷ്ട്യമാണ്.
സിപിഎം നേതാവ് എന്ന നിലയില്‍നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലേക്ക് പിണറായി വിജയന് ഉയരണം. സംസ്ഥാനത്തുടനീളം സിപിഎം അക്രമങ്ങള്‍ക്കിരയായ ബിജെപി പ്രവര്‍ത്തകരോടും കുടുംബങ്ങളോടും സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജീവിക്കാനായി അവര്‍ നടത്തുന്ന പോരാട്ടത്തിന് പാര്‍ട്ടി എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന അഴിമതികള്‍ അന്വേഷിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മുന്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദുചെയ്യാനുളള ആര്‍ജ്ജവമാണ് എല്‍ഡിഎഫ് കാണിക്കേണ്ടത്. മെത്രാന്‍കായല്‍, ആറന്മുള വിമാനത്താവള പ്രദേശം എന്നിവിടങ്ങളില്‍ കൃഷിയിറക്കാനുളള സര്‍ക്കാര്‍ തീരുമാനം സ്വാഗതംചെയ്യുന്നു. ആറന്മുളയിലെ വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അനുമതിപത്രം അടിയന്തരമായി റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തിലുളള ഒളിച്ചുകളി സിപിഎം അവസാനിപ്പിക്കണം. വിമാനത്താവള പ്രദേശം വ്യാവസായിക മേഖലയാക്കിയ നടപടി പിന്‍വലിച്ച് ആ പ്രദേശത്തെ മിച്ചഭൂമിയായി പ്രഖ്യാപിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
അതിരപ്പിളളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ ദുരൂഹമാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ കുറ്റകരമായ മൗനമാണ് മുഖ്യമന്ത്രിയുടെത്. ഇതില്‍ ജനങ്ങള്‍ക്കുളള ആശങ്കകള്‍ പരിഹരിക്കുന്നതിനുപകരം ജനങ്ങളെയും പരിസ്ഥിതി പ്രവര്‍ത്തകരേയും അവഹേളിക്കുന്ന സമീപനമാണ് സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കുവേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി പിന്തുണ പ്രഖ്യാപിക്കുന്നു. അരിപ്പ, ചെങ്ങറ, ആറളം, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന സമരങ്ങളെ കണ്ടില്ലെന്നുനടിക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തെ ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ രണ്ടാം ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്ന് ബിജെപി അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണം.
കേരളത്തിന്റെ വികസനത്തിന് കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുളള പിണറായി സര്‍ക്കാരിന്റെ നീക്കങ്ങളെ സ്വാഗതംചെയ്യുന്നതിനൊപ്പം എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്യുന്നു. അന്ധമായ മോദിവിരുദ്ധ രാഷ്ട്രീയം അല്പ്പത്തമാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും മുഖ്യമന്ത്രിക്കും സര്ക്കാരിനുമുണ്ടായാല് നല്ലത്. വികസന കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കില്ലെന്ന നരേന്ദ്ര മോദിയുടെ വാഗ്ദാനം പ്രയോജനപ്പെടുത്താന്‍ സംസ്ഥാനം ശ്രദ്ധിക്കണം.
കേരളത്തിന് ഇത്രയേറെ കേന്ദ്രപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ട കാലം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. പക്ഷേ അത് യാഥാര്‍ത്ഥ്യമായി ജനങ്ങള്‍ക്ക് പ്രയോജനം കിട്ടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കൂടിയേ തീരു. പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
നിയമസഭയില്‍ ഒരംഗം മാത്രമേ ഉളളൂ എങ്കിലും യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി മാറും. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു. ഇതിനായി ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി സഭയ്ക്കകത്തും പുറത്തും പോരാട്ടം നടത്തും. അധികാരത്തിന്റെ മറവില്‍ മണ്ണും വെളളവും പരിസ്ഥിതിയും കുത്തകകള്‍ക്ക് കൈമാറി യുഡിഎഫിന്റെ പിന്തുടര്ച്ചക്കാരാകാനുളള ഈ സര്‍ക്കാരിന്റെ ഏത് ശ്രമത്തേയും ബിജെപി ചെറുത്തുതോല്‍പ്പിക്കും.
ജനാധിപത്യവും പൗരാവകാശവും സംരക്ഷിച്ച് ജനങ്ങളുടെ കാവലാളാവുക എന്ന ചരിത്രദൗത്യം പൂര്‍ത്തീകരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയും സഹായവും ബിജെപി സംസ്ഥാന സമിതി അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: