അരൂര്‍: കഞ്ചാവും ലഹരി ഗുളികയും വില്‍പ്പന നടത്തുന്ന സംഘം പോലീസിന്റെ പിടിയിലായി. ഇവരില്‍ നിന്നും നൂറ്റിനാല്‍പ്പത്തിനാല് നൈട്രോസെന്‍ ഗുളികയും നാല്‍പ്പത് ഗ്രാം കഞ്ചാവും പിടികൂടി. കൊച്ചി വാത്തുരുത്തി മല്സ്യപുരം നികര്‍ത്തില്‍ അജ്മല്‍ (22), വാത്തുരുത്തിയില്‍ വാടകക്ക് താമസിക്കുന്ന വിനു ആന്റണി (29), ചന്തിരൂര്‍ തറയില്കളം രഞ്ജിത് (32), പാണാവള്ളി അടുച്ചു നികര്‍ത്തില്‍ സജി (40) എന്നിവരാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ വലയിലായത്. അജ്മല്‍ ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകളിലും ബിനുആന്റണി ഇരുപത്തി രണ്ടോളം കേസുകളിലും പ്രതിയാണ്. ഇവരുടെ പേരില്‍ മോഷണം, പിടിച്ചുപറി, വധശ്രമമുള്‍പ്പടെയുള്ള കേസുകളും നിലവിലുണ്ട്. ഇവര്‍ക്കെതിരെ കാപ്പ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അരൂര്‍ ഗവ. ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറേയും വില്ലേജാഫീസറേയും പൂട്ടിയിട്ട കേസിലെ പ്രതിയാണ് രഞ്ചിത്ത്. ജനങ്ങളുടെ മുന്പില് പൊതുസേവനം ചെയ്യുന്നവര്‍ എന്നുവരുത്തി ഇതിന്റെ മറവിലാണ് കച്ചവടം നടത്തിയിരുന്നതെന്നും ഓട്ടോറിക്ഷ തൊഴിലാളിയായ സജി അരൂക്കുറ്റി, വടുതല ചേര്‍ത്തല പ്രദേശങ്ങളിലെ തൊഴിലാളികള്‍ക്ക് മയക്കു മരുന്ന് എത്തിച്ച് കൊടുത്തിരുന്നതായും പോലീസ് പറഞ്ഞു.
പ്രതികള്‍ അരൂരിലെ വാടക വീട്ടില്‍ താമസിച്ച് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകളിലും മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു. പോണ്ടിച്ചേരി, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മയക്കു മരുന്നും മറ്റ് ലഹരി വസ്തുക്കളും എത്തിച്ചുരുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കഞ്ചാവ് വില്പന:
മൂന്നംഗ സംഘം പിടിയില്‍
ചേര്‍ത്തല: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാനെത്തിയ മൂന്നംഗ സംഘം പിടിയില്‍. അന്‍പത് പൊതികളിലായി സൂക്ഷിച്ചിരുന്ന 200 ഗ്രം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. എറണാകുളം ചെല്ലാനം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചാത്തനാട്ട് ക്രൈസ്റ്റ് ബെല്‍ ഏവിയോണ്‍ (എബി 36), എഴുപുന്ന പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മൂഞ്ഞാറ വീട്ടില്‍ അക്ഷയ് ജയ്മോന് (19), ആശാരിപറമ്പില്‍ റോബിന് ലൂയിസ് (23) എന്നിവരെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി.ജെയിംസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എഴുപുന്ന കവലയ്ക്ക് സമീപം കുട്ടികള്‍ക്ക് കഞ്ചാവ് നല്കാന് ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ പതിവായി ചെറുപൊതികളിലാക്കി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്ക്കുന്നുന്നെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പള്ളൂരുത്തി സ്വദേശിയായ എബിയാണ് മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതെന്നും മയക്കുമരുന്ന് വിപണ ശൃംഖലയിലെ മുഖ്യകണ്ണിയായ ഇയാള്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നത് എന്നതിനെ ചുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: