കട്ടപ്പന: കട്ടപ്പന നഗരസഭയുടെ സമ്പൂര്‍ണ്ണ ശൗചാലയ എന്ന പ്രഖ്യപനത്തില്‍ തട്ടിപ്പ്. കേന്ദ്ര ശുചിത്വ മിഷന്റെ ഫണ്ട് തട്ടിയെടുക്കാന്‍ നീക്കമെന്ന് ആരോപണം. സമ്പൂര്‍ണ്ണ ഗാര്‍ഹിക ശുചിത്വമുറികളുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപനത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇപ്പോഴും നിരവധി വീടുകളിലും അംഗന്‍വാടികളിലും ശൗചാലയമില്ല. പൊതു സ്ഥലങ്ങളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമം പോലും ആരംഭിച്ചിട്ടില്ല. സ്വഛ്ഭാരത് പദ്ധതിയുടെ സഹകരണത്തോടെ 854 കുടുംബങ്ങളിലും ശൗചാലയങ്ങള്‍ നിര്മ്മിച്ചുനല്കി രണ്ടാംഘട്ടത്തില്‍ ആരോഗ്യ വകുപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ 178 പേരെ കൂടി കണ്ടെത്തി. 27.41 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ മെയ് 30 ഓടെ രണ്ടാംഘട്ടവും പൂര്‍ത്തിയാക്കി നഗരസഭയിലെ 34 വാര്‍ഡുകളും തുറസ്സായ മലമൂത്ര വിസര്‍ജ്ജന രഹിതമായി പ്രഖ്യാപിച്ച് ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ നഗരങ്ങള്‍ എന്ന നേട്ടം നവംബര്‍ ഒന്നിന് കൈവരിക്കുകയെന്ന ലക്ഷ്യമാണ് സ്വച് ഭാരത് പദ്ധതിക്കുള്ളത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഈ നേട്ടം സ്വന്തമാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു എന്നുള്ള വാദം പൊളിവാണെന്ന് കണ്ടെത്തിയിരിക്കുന്നു. ആദ്യമായി ഈ നേട്ടം കൈവരിച്ച് പ്രശസ്തി പിടിച്ച് പറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നും ആരോപണമുയരുന്നുണ്ട്. കട്ടപ്പന കാവുംപടി 72-ാം നമ്പര്‍ അംഗന്‍വാടി ഇതിനുദാഹരമാണ്. 19-ാം വാര്‍ഡില്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ ശൗചാലയമില്ലാത്തത് മൂലം കുട്ടികള്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് വേണ്ടി സമീപത്തുള്ള വീടുകളെയാണ് ആശ്രയിച്ചുവരുന്നത്. കേന്ദ്ര ശുചിത്വ മിഷന്റെ ഫണ്ടുകള്‍ പരിശോധന നടത്തിയതിന് ശേഷമേ കൊടുക്കാവൂ എന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: