ഉദുമ: കാസര്‍കോട് മാങ്ങാടിനടുത്ത അംബാപുരം സ്വദേശിനിയായ യുവതിയെയും ഭര്‍ത്താവിനെയും സേലത്തെ വീട്ടില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാമക്കല്‍ രാഖിപുരം മുത്തുക്കാളിപ്പട്ടൈയില് താമസിക്കുന്ന ഗുണശേഖരന്(45), ഭാര്യ മാങ്ങാട് അംബാപുരത്തെ പരേതനായ നാരായണന് ആചാരി, നാരായണി ദമ്പതികളുടെ മകള്‍ പി.എം. രമണി(42) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവര്‍ കര്‍ഷകരായിരുന്നു. മക്കളില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും തലക്കടിയേറ്റ് രക്തം വാര്‍ന്ന് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുണശേഖരനും ബന്ധുക്കളില്‍ ചിലരും തമ്മില്‍ സ്വത്ത് തര്‍ക്കം നിലവിലുള്ളതായി പറയുന്നു. ഇത് കൊലപാതകത്തിന് ഇടയാക്കിയെന്ന പ്രാഥമിക സൂചനകളാണ് പോലീസിന് ലഭിച്ചത്. രവീന്ദ്രന് അംബാപുരം, പുരുഷോത്തമന് കിഴക്കുംകര, ചന്ദ്രന് തിരുവക്കോളി, രോഹിണി കയ്യൂര്‍ എന്നിവരാണ് മരിച്ച രമണിയുടെ സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: