പെരുമ്പാവൂര്‍: കേരളം ഭരിക്കുന്നത് സാധാരണക്കാരുടെ നേതാവല്ലെന്നും ഹിറ്റ്ലറാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്. ഇത് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്.
മുഖ്യമന്ത്രിയായ പിണറായിയുടെ പ്രവൃത്തികള്‍ ഇങ്ങനെയാണ്. പോലീസുകാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള പ്രതികാര നടപടികള്‍ ഹിറ്റ്ലറെപ്പോലും തോല്‍പ്പിക്കും. ജിഷ വധക്കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജിഷ വധക്കേസില്‍ ഇപ്പോള്‍ നടക്കുന്നത് പോലീസ്-രാഷ്ട്രീയ ഗൂഢാലോചനയാണ്. ജിഷയുടെ ഘാതകനെ പിടികൂടിയെന്ന് പറയുമ്പോഴും പ്രതിക്കൊപ്പമുണ്ടായിരുന്ന സഹായിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതിയുടെ ദ്വിഭാഷിയെ മാറ്റിയതെന്തിനെന്ന് അധികൃതര്‍ വ്യക്തമാക്കാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് പി.ആര്.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന്, ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: