കണ്ണൂര്‍: ജില്ലയെ കലാപഭൂമിയാക്കി മാറ്റാനുള്ള സിപിഎം നീക്കം ചെറുത്തുതോല്‍പ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുണ്ടേരി പഞ്ചായത്തിലെ കാനച്ചേരിയിലെ ബിജെപി പ്രവര്‍ത്തകര്‍ എം.വി.ജയരാജന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണം. സിപിഎമ്മിന് ശക്തിയുള്ള പ്രദേശങ്ങിള് എതിര്‍രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന വ്യാമോഹമുണ്ടെങ്കില്‍ ഇത് ജനാധിപത്യ വിശ്വാസികളെ രംഗത്തിറക്കി ബിജെപി നേരിടുമെന്നും സത്യപ്രകാശന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ സമാധാനം ആഗ്രഹിച്ചാണ് ബിജെപി ആത്മസംയമനം പുലര്‍ത്തുന്നത്. ജില്ല മുഴുവന്‍ അക്രമമഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാനാണ് നീക്കമെങ്കില്‍ ഇതിനെ ജനാധിപത്യ രീതിയിലുള്ള സമരത്തിലൂടെ പ്രതിരോധിക്കുമെന്നും സത്യപ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: