കണ്ണൂര്‍: കുറ്റിയാട്ടൂര്‍ ശിവക്ഷേത്ര ഭൂമി കൈയ്യേറ്റ ശ്രമം തടയാനും അവിടുത്തെ തന്ത്രി മഠം കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കെ.ഹരീഷ് ബാബു ആവശ്യപ്പെട്ടു. ജില്ലയിലെ ചെറുതും വലുതുമായ സ്വകാര്യ ക്ഷേത്രങ്ങളിലെയും മലബാര്‍ ദേവസ്വം ബോര്ഡിനുകീഴിള്ള ക്ഷേത്രങ്ങളിലെയും ഭൂമികളില്‍ കയ്യേറ്റം നടക്കുകയാണ്. പ്രസിദ്ധമായ എടക്കാട് പിതൃകോവില് ബലഭദ്ര സ്വാമിക്ഷേത്രഭൂമിയും കുളവും സ്വകാര്യവ്യക്തികള്‍ കൈയ്യേറിയിരിക്കുകയാണ്. മലബാര്‍ ദേവസം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമികള്‍ അടിയന്തിരമായും അളന്ന് തിട്ടപ്പെടുത്തി അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. വര്‍ദ്ധിച്ചുവരുന്ന ക്ഷേത്രകവര്‍ച്ചകള്‍ തടയാനും ക്ഷേത്രങ്ങള്‍ക്കുനേരെയുള്ള കൈയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഹരീഷ് ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: