മെക്സിക്കോ സിറ്റി: വടക്കന്‍ മെക്സിക്കോയിലുണ്ടായ ജയില്‍ കലാപത്തില്‍ 44 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഘര്‍ഷം. തടവുകാര്‍ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
മയക്കുമരുന്നു കേസില്‍പ്പെട്ട തടവുകാരെയാണു കൂടുതലായും ഇവിടെ പാര്‍പ്പിച്ചിരുന്നത്. ജയിലിനെ രണ്ടായി വേര്‍തിരിക്കുന്ന വാതില്‍ തുറന്നു തരാന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണു കലാപത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കല്ലും വടിയുമുപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. നിരവധി സെല്ലുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു.
2000 പേര്‍ക്കു കഴിയാന്‍ സൗകര്യമുള്ള ജയിലില്‍ 3000ല്‍ അധികം പേരെയാണു പാര്‍പ്പിച്ചിരുന്നത്. കലാപം നിയന്ത്രണ വിധേയമാക്കിയെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം മെക്സിക്കോയിലെ മറ്റൊരു ജയിലില്‍ ഉണ്ടായ കലാപത്തില്‍ 32 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: