ധാക്ക: ബംഗ്ലാദേശില്‍ മത ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബംഗ്ലാദേശിലെ സത്ഹിര ജില്ലയിലെ ശ്രീ ശ്രീ രാധ ഗോബിന്ദ ക്ഷേത്രത്തിലെ ബാബ സിന്ധുറോയി എന്ന പൂജാരിയാണ് ഏറ്റവുമൊടുവിലത്തെ ഇര. അക്രമികള്‍ ക്ഷേത്ര പരിസരത്തുവച്ച് പൂജാരിയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആക്രമണത്തിനു പിന്നില്‍ ഭീകരരാണെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം ജനൈദ ജില്ലയിലെ രാധാ മോഹന്‍ ഗോപാല്‍ ക്ഷേത്രത്തിലെ പൂജാരിയായ ശ്യാമന്തോ ദാസിനെ ഭീകരര്‍ വെട്ടിക്കൊന്നിരുന്നു. ബൈക്കിലെത്തിയ മൂവര്‍സംഘം ക്ഷേത്രത്തില്‍ കടന്ന് പൂജാരിയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴിഞ്ഞമാസം ആനന്ദ ഗോപാല്‍ ഗാംഗുലിയെന്ന പൂജാരിയും ആക്രമണത്തിനിരയായി.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട അന്‍പതോളം പേരാണ് ഇത്തരത്തില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്്. ഇതില്‍ പലതിന്റെയും ഉത്തരവാദിത്വം ഐസിസ്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ ഏറ്റെടുത്തിരുന്നു.11000 ത്തോളം പേരെയാണ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പോലീസ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണവും ബംഗ്ലാദേശ് ജനതയെ ഏറെ അമ്പരപ്പിച്ചിട്ടുണ്ട്്.
ഇതെന്തു തരം മുസ്ളീങ്ങള്‍:
ബംഗ്ളാ പ്രധാനമന്ത്രി
ധാക്ക: റംസാന് സമയത്ത് മറ്റുള്ളവരെ കൊന്നൊടുക്കുന്നവര്‍ എന്തു തരം മുസ്ളീങ്ങളാണെന്ന് ബംഗ്ളാദേശി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇത് കിരാതമായ കൃത്യമാണ്. അവര്‍ക്ക് മതമില്ല, ഭീകരതയാണ് അവരുടെ മതം. ഹസീന പറഞ്ഞു. ഭീകരത തുടച്ചുനീക്കുമെന്നും അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ബംഗ്ളാ മണ്ണില്‍ ഭീകരത അനുവദിക്കില്ല. ആറു ഭീകരരെ വധിച്ചതായും 13 ബന്ദികളെ മോചിപ്പിച്ചതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: