ചെങ്ങന്നൂര്‍: ആലാ ഗ്രാമപഞ്ചായത്തിലെ പമ്പയാറുമായി ബന്ധപ്പെട്ട പൂമലചാലും പുറമ്പോക്കും സ്വകാര്യ വ്യക്തി കൈയേറിയതു സംബന്ധിച്ച പരാതി പരിശോധിക്കാന്‍ അഡീഷണല്‍ തഹസീല്‍ദാറെ ചുമതലപ്പെടുത്തി. ഇന്നലെ നടന്ന ചെങ്ങന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തിലാണ് കൈയ്യേറ്റം സംബന്ധിച്ച് പരാതിയില്‍ അന്വേഷണം നടത്താന്‍ തീരുമാനമായത്.
പൂമലച്ചാല്‍ കേന്ദ്രമാക്കി ടൂറിസം പദ്ധതി തുടങ്ങാന്‍ മുന്‍ എംഎല്‍എ ശോഭനാജോര്‍ജ്ജ് പദ്ധതി തയ്യാറാക്കിയിരുന്നു.ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഏക്കറുകണക്കിന് വരുന്ന ചാലിന്റെ ചുറ്റുപാടും സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കൈയേറിയിരിക്കുകയാണ്. പൂമലച്ചാലിന്റെ ഒരു ഭാഗം നികത്തി വന്മതിലും നിര്‍മ്മിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് ജോണ്‍ മുളങ്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍, തിരുവന് വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ രവീന്ദ്രന്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരവത്തില്, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോണ്‍സ് മാത്യു, എം. ആനന്ദന്‍പിള്ള, കെ.കരുണാകരന്, ജെയിംസ് പടിപ്പുരക്കല്‍, കെ.സി കുട്ടപ്പന്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.ബി ശശി, തഹസീല്‍ദാര്‍ ആര്. സദാശിവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: