ചെങ്ങന്നൂര്‍: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പൗവ്വത്തില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന വള്ളംകുളം മാവേലിപ്പറമ്പില്‍ രതീഷ് (34), ഭാര്യ ശോഭ (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 17ന് ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള രാജന് കണ്ണാട്ട് ഫൈനാന്‍സിയേഴ്സിലാണ് ഇവര്‍ 31 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 52,000രൂപ തട്ടിയത്. ധനകാര്യ സ്ഥാപനം ആവശ്യപ്പെട്ടതു പ്രകാരം ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ 21ന് സ്വര്‍ണ്ണം അപ്രൈസര്‍ പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് ബോദ്ധ്യമായത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് രതീഷ്. ഇയാളുടെ രണ്ടാം ഭാര്യയാണ് ശോഭ. മുന്‍പും സമാനമായ തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: