തളിപ്പറമ്പ്: രാത്രി ഓട്ടോറിക്ഷയില്‍ കയറിയ ബാങ്ക് ജീവനക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച രാത്രി തളിപ്പറമ്പ് ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിന്നും മന്ന സഹകരണ ആശുപത്രിയിലേക്ക് പോകാന്‍ കയറിയ യുവതിയെ വഴിമാറ്റി ഓടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഓട്ടോറിക്ഷയില്‍ നിന്നും ചാടിയിറങ്ങിയ യുവതി തൊട്ടടുത്ത വീട്ടില്‍ കയറി രക്ഷപ്പെടുകയാണ് ഉണ്ടായത്. എതിരെ വാഹനം വന്ന് ഓട്ടോ വേഗതകുറച്ചപ്പോഴാണ് യുവതി പുറത്തേക്ക് ചാടിയത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. രാത്രി സര്‍വ്വീസ് നടത്തുന്ന ഏതാനും ഓട്ടോ ഡ്രൈവര്‍മാരും പോലീസ് നിരീക്ഷണത്തിലാണ്.
നായാട്ടുപാറയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം
നായാട്ടുപാറ: നായാട്ടുപാറയില്‍ കോണ്‍ഗ്രസ് ഓഫീന് നേരെയും കൊളപ്പയിലും പാളാട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിന് നേരെയും അക്രമം. നായാട്ടുപാറയിലുള്ള കോണ്‍ഗ്രസ് കൂടാളി മണ്ഡലം കമ്മറ്റി ഓഫീസായ ഇന്ദിരാഭവന്റെ പതിനൊന്നു ജനല്‍ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. കോണ്‍ഗ്രസ് കൂടാളി മണ്ഡലം സെക്രട്ടറി വി.ഗോപിയുടെ കൊളപ്പയിലുള്ള വീടിന് നേരെയുണ്ടായ അക്രമത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൂടാളി മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ.സുരേഷ്ബാബുവിന്റെ പാളാട്ടെ വീടിന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഎം സംഘമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: