ന്യൂദല്‍ഹി: നഷ്ടത്തിലായ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ധനസഹായം നല്‍കില്ലെന്നു കേന്ദ്ര വ്യേമയാന മന്ത്രി അജിത് സിങ് പറഞ്ഞു. സ്വകാര്യ കമ്പനിക്കു രക്ഷാ പാക്കേജ് നല്കുന്നതു കേന്ദ്ര നയമല്ല. ബാങ്കുകളില്‍ നിന്നു സാമ്പത്തിക സഹായം തേടുന്നതിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസ് റദ്ദാക്കിയ സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിനു ശേഷം ഉചിത തീരുമാനം സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിങ് ഫിഷറുമായി ചര്‍ച്ച നടത്തുന്നുണ്ട്. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ 18 ബാങ്കുകളാണു ചര്‍ച്ചയ്ക്കായി മുന്നോട്ടു വന്നത്. ഇക്യൂറ്റി വഴി പണം നല്‍കാനാണു ബാങ്കുകളുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസ് റദ്ദാക്കിയ സംഭവത്തില്‍ കമ്പനി സി.ഇ.ഒ നേരിട്ടു ഹാജരാകണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ ) നിര്‍ദേശം നല്കി. സി.ഇ.ഒ സഞ്ജയ് അഗര്വാളിനോടാണു ഹാജരാകാന്‍ ആവശ്യപ്പെട്ടു ഡി.ജി.സി.എ സമന്‍സ് അയച്ചത്. ഇദ്ദേഹം നാളെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. കിങ് ഫിഷര്‍ 28 സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്.
മുംബൈയില്‍ 12ഉം ഡല്‍ഹിയില്‍ നാലും ചണ്ഡിഗഡില്‍ രണ്ടും ബംഗളൂരുവില്‍ നിന്ന് എട്ടും സര്‍വീസുകളാണു റദ്ദാക്കിയത്. കൊല്‍ക്കത്തയില്‍ നിന്നു സര്‍വീസുകളൊന്നും നടത്തുന്നില്ല. മുംബൈ- കൊച്ചി സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 80 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. കിങ് ഫിഷര്‍ യാത്രക്കാര്‍ക്കു മറ്റു വിമാനക്കമ്പനികള്‍ യാത്രാ സൗകര്യം നല്‍കണമെന്നു ഡി.ജി.സി.എ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ പാദവാര്‍ഷികത്തില്‍ 254 കോടി രൂപ നഷ്ടത്തിലായിരുന്ന വിമാനക്കമ്പനി ഈ പാദവാര്‍ഷികത്തില്‍ 444 കോടി രൂപയുടെ നഷ്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: