നമ്മുടെ ശരീരത്തില്‍ കടന്നുകൂടുന്ന വിരുദ്ധങ്ങളായ അന്യപദാര്‍ത്ഥങ്ങള്‍ അസുഖം ഉണ്ടാക്കുന്നത് പോലെ ഭാരതത്തില്‍ ആദ്ധ്യാത്മികസത്തയെ ഭോഗാസക്തമായ പരിഷ്ക്കാരം കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു അവസരത്തിലാണ് ഋഷിപരമ്പരയില്‍ നിന്ന് ലഭിച്ച അമൃതകലശവുമായി വിവേകാന്ദസ്വാമികള്‍ കടന്നുവന്നത്.
അതുകൊണ്ട് അല്പകാലം കൊണ്ടുതന്നെ മഹത്തായ കാര്യങ്ങള്‍ ഭാരതത്തിനകത്തും പുറത്തും ചെയ്തുതീര്ക്കാന് അദ്ദേഹത്തിന് കഴിഞ്ഞു. ആലസ്യത്തിലും അജ്ഞതയിലും ആണ്ടുപോയ ഭാരതീയരെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉണര്‍ത്തി. ജീവിത പാതയിലെ ഹിമാലയ സമാനമായ പ്രതിബന്ധങ്ങളെ തരണം ചെയ്യാനും കണ്ണീര്‍പുഴകള്‍ നീന്തിക്കടക്കാനും ക്ലേശങ്ങള്സഹിച്ച് മരുഭൂമികള്താണ്ടാനുംവേണ്ട ആത്മശക്തിയും മനോവീര്യവും ഏതൊരുമനുഷ്യനും ശക്തി പകരുന്നതായിരുന്നു അദ്ദേഹം ഉച്ചരിച്ച ഓരോവാക്കുംകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: