മാനന്തവാടി: നിരോധനം കൊണ്ട് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കുറയ്ക്കാന്‍ കഴിയില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മാനന്തവാടിയില്‍ ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരിന്നു അദേഹം. മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കുറക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.
ബാറുകള്‍ അടക്കുകയല്ല നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ച്പൂട്ടും. കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗവും വിപണനവും നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അത് ലഭ്യമാണ്. ബോധവല്‍ക്കരണത്തിലൂടെ മാത്രമെ ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ കഴുയൂ.
കള്ള് ചെത്തുന്നതിന് ആവശ്യമായ തെങ്ങും പനയുമുള്ളിടത്തേ കള്ള് ഷാപ്പുകള്‍ അനുവദിക്കൂ.
എക്സൈസ് വകുപ്പിനെ ആധുനിക വല്ക്കരിക്കുന്നതോടൊപ്പം കൂടുതല്‍ ശക്തിപ്പെടുത്തും. എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് ശരിയല്ല. കോളനികളില്‍ ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്താന്‍ പാടില്ല. നാര്‍ക്കോട്ടിക് നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും.
ഒ.ആര്. കേളു എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന് എംഎല്‍എ, മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര്. പ്രവീജ്, ജില്ലാ പഞ്ചായത്തംഗം എ.എന്‍. പ്രഭാകരന്, കൗണ്‍സിലര്‍ സ്വപ്ന ബിജു, മാനന്തവാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കടവത്ത് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: