അരൂര്‍: ട്രാക്ക് പരിശോധനയ്ക്കിടെ അരൂര്‍ – കുമ്പളം റെയില്‍വേ പാലത്തില്‍ നിന്ന് വീണ് റെയില്‍വേ ജീവനക്കാരനെ കാണാതായി. ചേര്‍ത്തല വാരനാട് കരിയില്‍ ഹരിദാസിന്റെ മകന് വിവേകി(26)നെയാണ് കാണാതായാത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച 12.30 ഓടെ അരൂര്‍ – കുമ്പളം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നാണ് യുവാവ് കായിലില്‍ വീണത്. വിവേകും മറ്റൊരു ജീവനക്കാരനായ നോര്‍ത്ത് പറവൂര്‍ സ്വദേശി അജേഷും റെയില്‍വേ പാലത്തില്‍ ട്രാക്ക് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ തീവണ്ടി വരുന്നത് കണ്ട് ട്രോളി പാര്‍ക്കിങ് ഭാഗത്തേക്ക് രണ്ടുപേരും ഓടിയെങ്കിലും അജേഷിന് മാത്രമെ അവിടെ എത്താന്‍ സാധിച്ചുള്ളു.
നിമിഷനേരത്തിനകം തീവണ്ടി അടുത്തെത്തുകയും ചെയ്തു. ഇതിനിനിടെ പാളത്തിന്റെ വശങ്ങളിലുള്ള സ്ലൈഡറിലൂടെ ഓടുന്നതിനിടെ വിവേക് കാല് വഴുതി കായലില്‍ വീഴുകയായിരുന്നു. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് ജീവനക്കാരനാണ് വിവേക്. എഡിഎം സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പനങ്ങാട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: