കൊച്ചി: ഏകീകൃത സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസും മുസ്ളീം ലീഗും രംഗത്തിറങ്ങി. സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ വാദം.
ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് ശ്രമം. അതുവഴി താത്ക്കാലിക നേട്ടമുണ്ടാക്കാനാണ് ശ്രമം. വാജ്പേയ സര്‍ക്കാരിന്റെ കാലത്ത് ഇതിനുള്ള ശ്രമം നടന്നു. അന്ന് അത് ഉപേക്ഷിച്ചതാണ് ഇപ്പോള്‍ തട്ടിക്കൂട്ടി കൊണ്ടുവരുന്നത്.സുധീകരന് പറയുന്നു. ഇത്നടപ്പാക്കാന് അനുവദിക്കില്ലെന്നും വിഎം സുധീരന് പ്രഖ്യാപിക്കുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കിന്നെ് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറും പറയുന്നു.അത മതേതരത്വം തകര്‍ക്കും, വലിയ പ്രശ്നം ഉണ്ടാക്കും ശരീയത്ത് ഭേദഗതി ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വത്ത് അവകാശം, വിവാഹം, വിവാഹ മോചനം മരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് ശരീയത്ത് നിയമം. അതില്‍ മാറ്റം വരുത്താന്‍ ആരേയും അനുവദിക്കില്ലെന്നാണ് ബഷീര്‍ പ്രഖ്യാപിക്കുന്നത്.
സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര നിയമമന്ത്രാലയം ലോ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിക്കൂടേയെന്ന് പരമോന്നത നീതി പീഠം പലകുറി കേന്ദ്രത്തോട് ചോദിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്ര നടപടി. മാത്രമല്ല മുത്തലാഖ് വിലക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ളീം വനിതകള്‍ പടുകൂറ്റന്‍ നിവേദനം കോടതക്ക് സമര്‍പ്പിച്ചിട്ടുമുണ്ട്. ഈ കേസിലും ഏകീകൃത സിവില്‍ കോഡ് വേണമെന്ന ആവശ്യം ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: