കോഴിക്കോട്: റംസാന് പതിപ്പിലൂടെ ജന്മഭൂമി അതിന്റെ കടമ നിറവേറ്റുകയാണ് ചെയ്തതെന്ന് ജന്മഭൂമി ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന് പറഞ്ഞു. മാനവികതയുടെ ദര്‍ശനമാണ് ജന്മഭൂമിക്കുള്ളത്.
ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ചാണ് പത്രം പുറത്തിറങ്ങുന്നത്. ജന്മഭൂമിയുടെ ശ്വാസമാണത്. ജാതിയോ, മതമോ നോക്കാതെ മനുഷ്യത്വത്തിന്റെ ഉദാത്തതയാണ് പത്രം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം റംസാന് പതിപ്പ് തയ്യാറാക്കുന്നതില്‍ ജന്മഭൂമിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. വിചാരിച്ചതിലും വലിയ സഹായമാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ജന്മഭൂമിക്ക് ലഭിച്ചത്.
നമുക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ ശത്രുതയില്ല. ശത്രുത ഉണ്ടായാല്‍ രാജ്യത്തിന് ഉയര്‍ച്ച ഉണ്ടാകില്ല. എല്ലാ മതവും ഉയര്‍ത്തിപ്പിടിക്കുന്നത് മൂല്യങ്ങളെയാണ്. മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ച് കാത്തുസൂക്ഷിക്കേണ്ടത് ഹൃദയത്തിലാണ്. അത് വില്‍പ്പനച്ചരക്കാക്കരുത്. മതസൗഹാര്‍ദ്ദത്തിന്റെ പാലം പണിയുകയാണ് ജന്മഭൂമി. സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനുള്ള വലിയ ചുവട്വെപ്പാണ് ജന്മഭൂമി റംസാന് പതിപ്പ് – നിലാവിലൂടെ നിര്‍വ്വഹിച്ചതെന്നും കുമ്മനം പറഞ്ഞു.
മതേതരത്വം വിളങ്ങി നിന്ന ചടങ്ങില്‍ നിലാവ് പ്രകാശനം ചെയ്തു
കോഴിക്കോട്: വിശുദ്ധ റംസാനോടനുബന്ധിച്ച് ജന്മഭൂമി തയ്യാറാക്കിയ പ്രത്യേക പതിപ്പ് നിലാവ് മതേതരത്വം വിളങ്ങിനിന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രകാശനം ചെയ്തു. ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖന് നിലാവ് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന് നല്കി പ്രകാശനം ചെയ്തു.
ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.സി. കൃഷ്ണവര്‍മ്മരാജ അദ്ധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. എംഇഎസ് ചെയര്മാന് ഡോ. ഫസല്‍ ഗഫൂര്‍, അഹമ്മദീയ മുസ്ലിം ജമാ അത്തിന്റെ അമീര്‍ ഡോ.സി.സലാവുദ്ദീന്‍, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, നവാസ് പൂനൂര്, ബാദുഷാ തങ്ങള്‍, ഷഫീഖ് അരന്കോ കാറ്ററേഴ്സ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, എസ്ബിഐ എജിഎം ഗോപാലകൃഷ്ണ മേനോന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജന്മഭൂമി കോഴിക്കോട് യൂണിറ്റ് മാനേജര്‍ കെ.വിപിന്‍ സ്വാഗതവും, മാര്‍ക്കറ്റിംഗ് അസി. മാനേജര്‍.വി.കെ. സുരേന്ദ്രന് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: