തൃശൂര്‍: മൗലിക പ്രതിഭയുടെ കഥാപ്രപഞ്ചം കൊണ്ട് വായനാലോകത്തെ വിസ്മയിപ്പിച്ച ഒ.വി.വിജയനെ സാഹിത്യലോകവും സര്‍ക്കാരും മറന്നു. വിജയന്റെ ജന്മദിനമായിരുന്ന ഇന്നലെ അദ്ദേഹത്തെ അനുസ്മരിക്കാന്‍ ഒരു പരിപാടിപോലും സര്‍ക്കാരോ സാഹിത്യ അക്കാദമിയോ സംഘടിപ്പിച്ചില്ല. ഇതില്‍ സഹൃദയലോകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളാണ് വിജയനെ തമസ്കരിക്കാനുള്ള നീക്കത്തിനു പിന്നില്‍. വിജയനെതിരെയും അദ്ദേഹത്തിന്റെ സ്മാരകങ്ങള്‍ക്കു നേരെയും ഉയര്‍ന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ തമസ്കരണം.
എഴുത്തുകാരന്, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ലോകപ്രശസ്തനായ ഒ.വി.വിജയനെ മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നു. കാര്‍ട്ടൂണിസ്റ്റ്, പത്രപ്രവര്ത്തകന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വിജയനെ ഓര്‍മ്മിക്കാന്‍ കാര്‍ട്ടൂണ്‍ അക്കാദമിയോ ലളിതകലാ അക്കാദമിയോ തയ്യാറായില്ല. പേട്രിയറ്റ്, ഹിന്ദു, സ്റ്റേറ്റ്സ്മാന് പത്രങ്ങളില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു ഒ.വി.വിജയന്.
കമ്മ്യൂണിസത്തിന്റെ അപചയത്തെ ലേഖനങ്ങളിലൂടെ തുറന്നുകാട്ടിയ ദാര്‍ശനിക നിലപാടുകളാണ് വിജയനെ തമസ്കരിക്കാന്‍ കാരണം. പത്മഭൂഷണ്‍, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള എഴുത്തുകാരനാണ് വിജയന്.
വിജയന് വിദ്യാര്‍ത്ഥിയായിരുന്ന കോട്ടക്കല്‍ ഗവ. ഹൈസ്കൂളില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രതിമ മൂന്ന് വര്‍ഷം മുമ്പ് മുസ്ലീം മതമൗലികവാദികള്‍ തല്ലിത്തകര്‍ത്തിരുന്നു. ഇടതുപക്ഷവും മുസ്ലീംലീഗും ഉള്‍പ്പടെയുള്ളവര്‍ വിജയന്റെ പ്രതിമ സ്ഥാപിച്ചതിനെതിരെ രംഗത്ത്വന്നിരുന്നു.
ഒ.വി. വിജയന്റെ മാസ്റ്റര്‍പീസായ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ ഭൂമികയായ തസ്റാക്കിലെ ഞാറ്റുപുരയും സാമൂഹ്യവിരുദ്ധര്‍ നേരത്തെ തകര്‍ത്തിരുന്നു. ഞാറ്റുപുര വിജയന് സ്മാരകമായി പുതുക്കിപ്പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും പണി പൂര്‍ത്തിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: