തൃശൂര്‍: മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന് പ്രതിയായ കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മുന്‍ എം.ഡി ടോമിന് തച്ചങ്കരിയുടെ മൊഴിയെടുത്തിട്ടില്ലെന്ന് വിജിലന്‍സ്. കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യമറിയിച്ചത്.
മൊബൈല്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന് വേണ്ടിýവാഹനങ്ങള്‍ ബോഡി കെട്ടിയതിലെ ക്രമക്കേടും 2010 മുതല്‍ 2014 വരെയുള്ള കാലത്ത് വിദേശമദ്യ വിപണനത്തില്‍ ഇന്സെന്റീവിനത്തിലുണ്ടായ ക്രമക്കേടുമാണ് അന്വേഷിക്കുന്നത്. മന്ത്രിയായിരിക്കെ സി.എന്‍.ബാലകൃഷ്ണന്റെ ഓഫീസിലേക്ക് പടിഞ്ഞാറെ കോട്ട ബീവറേജസ് കോര്പ്പറേഷന് വിദേശ മദ്യ ഔട്ട്ലെറ്റില് നിന്നും ഒരു ലക്ഷം രൂപ കൊണ്ടുപോയെന്നത് സംബന്ധിച്ച് 14 പേരുടെ മൊഴി രേഖപ്പെടുത്തിയതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.
മന്ത്രിയുടെ ഓഫീസിലേക്കല്ല, മന്ത്രിയുടെ പി.എക്കാണ് തുക കൈാറിയതെന്നും ഇക്കാര്യം പി.എയും സമ്മതിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തു. തുക തൃശൂര്‍ കോര്പ്പറേഷന് മേയര്‍ ചെയര്‍മാനായുള്ള ഫിലിംഫെസ്റ്റിവെല്‍ നടത്തിപ്പിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചപ്പോള്‍ സഹായിച്ചതാണെന്നും, ഇത് പിന്നീട് തിരിച്ച് അടച്ചുവെന്നും പി.എ മൊഴി നല്‍കിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
സി.എന്‍.ബാലകൃഷ്ണന് എട്ടാം പ്രതിയാണ്. കണ്‍സ്യൂമര്‍ഫെഡ് മുന്‍ പ്രസിഡണ്ട് ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി .സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി റിജി. ജി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്. ജയകുമാര്‍, മുന്‍ റീജണല്‍ മാനേജര്‍ എം. ഷാജി, മുന്‍ റീജണല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരാണ് ഒന്നു മുതല്‍ ഏഴ് വരെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: