ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായധാക്കയില് 20 വിദേശികളെ ഐഎസ് ഭീകരര്‍ കഴുത്തറുത്തു കൊന്നു. ഏറ്റുമുട്ടലില്‍ ആറു ഭീകരരെ വധിച്ച പോലീസ് കമാന്‍ഡോകള്‍ 13 ബന്ദികളെ മോചിപ്പിച്ചു, ഒരു ഭീകരനെ പിടികൂടി. സംഭവത്തില്‍ രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ പത്തൊമ്പതുകാരിയായ താരുഷി ജെയ്ന്‍ എന്ന ഭാരതീയ വിദ്യാര്‍ഥിനിയും ഉണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയിലാണ് ഏഴു ഭീകരര്‍ വിദേശികളും നയതന്ത്ര പ്രതിനിധികളും ധാരാളമായി എത്തുന്ന ഗുല്‍ഷന്‍ എന്ന സ്ഥലത്തുള്ള ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ആയുധങ്ങളുമായി കടന്നുകയറിയത്. അള്ളാഹു അക്ബര്‍ എന്ന് ചൊല്ലിക്കൊണ്ടാണ് ഭക്ഷണശാലയിലേക്ക് ഭീകരര്‍ ഓടിക്കയറിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി കഴുത്തറുക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നൂറിലേറെ പോലീസ് കമാന്‍ഡോകള്‍ ഇവരുമായി ഏറ്റുമുട്ടി. പോരാട്ടം മണിക്കൂറുകള്‍ നീണ്ടു.
വെള്ളിയാഴ്ച രാത്രി 9.30ന് തുടങ്ങിയ ആക്രമണം 12 മണിക്കൂര്‍ നീണ്ടു. 24 പേരെ കൊലപ്പെടുത്തിയെന്നാണ് ഐഎസിന്റെ അവകാശവാദം. ബംഗ്ലാദേശ് കണ്ട ഏറ്റവും ഭീകരമായ ആക്രമണമാണിത്. മരിച്ചവരില്‍ അധികവും ഇറ്റാലിയന്‍, ജപ്പാന് പൗരന്മാരാണ്. ബന്ദികളാക്കി മൂന്നു മണിക്കൂറിനകം തന്നെ ഐഎസ് തങ്ങളുടെ വാര്‍ത്താ ഏജന്‍സിയായ അമാഘ് ന്യൂസ് വഴി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ബംഗ്ലാദേശില്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക്
കൊണ്ടുപോകുന്നു
ധാക്കയിലെ അമേരിക്കന്‍ സ്കൂളില്‍ പഠിച്ചിറങ്ങിയ താരുഷി ജെയ്ന്‍ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ കീഴില്‍ ബര്ക്കേലിയില് ഉപരി പഠനം നടത്തുകയായിരുന്നു. താരുഷിയുടെ പിതാവ് സജ്ഞീവ് ജെയിനിനും കുടുംബത്തിനും മൃതദേഹം ഏറ്റുവാങ്ങുന്നതിന് വിസയും വിദേശകാര്യമന്ത്രാലയം ഏര്‍പ്പെടുത്തി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സഞ്ജീവിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു.
20 വിദേശികളടക്കം 35 പേരെയാണ് ബന്ദികളാക്കിയത്. ചിലര്‍ക്ക് ബന്ധുക്കളെ വിളിക്കാന്‍ അനുവാദവും നല്‍കിയിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ബന്ദികളുടെ കഴുത്തറുത്തത്. കഴുത്തറുക്കുന്ന പൈശാചിക രീതിയാണ് ഐഎസ് അവലംബിക്കുന്നത്. ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയുടെ പരിസരത്തുനിന്നു ലഭിച്ച മൃതശരീരങ്ങള്‍ അടുത്തുള്ള സൈനിക ആശുപത്രിയിലേക്കു മാറ്റി.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം തിരിച്ചറിയാനുള്ള ശ്രമം ആരംഭിക്കും.
റംസാന് നോമ്പുകാലത്ത് ആളുകളെ വധിക്കുന്ന ഇവര്‍ യഥാര്‍ത്ഥ ഇസ്ലാംവിശ്വാസികളല്ലെന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന പറഞ്ഞു. ആക്രമണത്തിനു ശേഷം ഭക്ഷണശാലയുടെ ഉള്ളില്‍ മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ഐഎസ് അവരുടെ വെബ് സൈറ്റില്‍ പ്രസദ്ധീകരിച്ചു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. രണ്ട് ഡസനോളം നാസ്തിക എഴുത്തുകാരും പ്രസാധകരും ന്യൂനപക്ഷ മതങ്ങളില്‍ പെട്ടവരുമാണ് 2013 മുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ച്ച ഹിന്ദു പൂജാരിയെ ക്ഷേത്രത്തില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭീകര സംഘടനകളായ ഐഎസും അല്‍ ഖ്വയിദയും നവിടെ ശക്തം. ഐഎസിന്റെ ബംഗ്ലാദേശ് സംഘടന ജമാ അത്ത് ഉല് മുജാഹിദീനും അല്‍ഖ്വയ്ദയുടെ അന്‍സര്‍ അല്‍ ഇസ്ലാമും ചേര്‍ന്നാണ് ആക്രമണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: