ധാക്ക: ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും തങ്ങളുടെ താവളങ്ങള്‍ കേന്ദ്രമാക്കി ഭാരതത്തില്‍ ഒളിയാക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന് ഭീകര സംഘടന ഐഎസിന്റെ ഭീഷണി. ഐഎസിന്റെ ഓണ്‍ലൈന്‍ മുഖപത്രം ദാബിഖിനു നല്കിയ അഭിമുഖത്തില്‍ ബംഗ്ലാ മേധാവി ഷെയ്ഖ് അബു ഇബ്രാഹിം അല്‍ ഹനീഫാണ് ഭീഷണി മുഴക്കിയത്. ബംഗ്ലാദേശ് തന്ത്രപ്രധാനമായ സ്ഥലമാണ്. അവിടെ ജിഹാദികള്‍ക്ക് താവളമൊരുക്കിയാല്‍ ഭാരതത്തില്‍ ഗറില്ലാ ആക്രമണം (ഒളിപ്പോര്) നടത്താം- ഹനീഫ് പറഞ്ഞു.
ഭാരതത്തിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്നാണ് ഹനീഫിന്റെ ആരോപണം. ഭാരതത്തിലെയും ബംഗാളിലെയും (ബംഗ്ലാദേശ്) മുസ്ലിങ്ങള്‍ ജിഹാദിയില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്യുന്ന ഇയാള്‍ ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. ബംഗ്ലാദേശില്‍ താവളം ഒരുക്കിയാല്‍ ഭാരതത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടും- ഹനീഫ് മുന്നറിയിപ്പ് നല്കി.
ഭാരതത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം ആക്രമണം അഴിച്ചുവിട്ടാല്‍ രാജ്യത്ത് ഭയവും അരാജകത്വവും സൃഷ്ടിക്കാം. ഇതിന് പ്രദേശിക മുജാഹിദ്ദീനുകളുടെ സഹായം ലഭിക്കും. ഇപ്പോള്‍ ഐഎസ് ദുര്‍ബലം. പക്ഷെ ജിഹാദികള്‍ ശക്തി സംഭരിച്ച് ശത്രുക്കളെ നേരിടാനുള്ള ഒരുക്കത്തിലാണ്- ഹനീഫ് പറയുന്നു.
ഭാരതത്തിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്കും ഇസ്ലാമിനുമെതിരെ യുദ്ധം നടത്തുകയാണ്. ഭാരതത്തില്‍ അവര്‍ ശത്രുത പരസ്യമായി പ്രകടിപ്പിക്കുന്നു. ബംഗ്ലാദേശില്‍ അവര്‍ രഹസ്യമായാണ് ഇത് പ്രകടിപ്പിക്കുന്നത്. നിങ്ങളുടെ സ്വത്തും ജീവനും നല്കി ജിഹാദില്‍ പങ്കെടുക്കണം- അയാള്‍ ആഹ്വാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: