ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. സൈനിക ക്യാമ്പിനുനേരെ ഭീകരര്‍ നിറയൊഴിക്കുകയും ഗ്രനേഡുകള്‍ എറിയുകയുമായിരുന്നു.
സൈന്യം ഉടനടി പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താനായില്ല. കഴിഞ്ഞയാഴ്ച പാംപോറില്‍ ഭീകരര്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: