കൊല്ലം: തദ്ദേശം മുതല്‍ ജില്ലാ ഭരണം വരെ വികസന യോഗത്തില്‍ നിന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി സിപിഎം നേതൃത്വം. വാര്‍ഡ്തലം മുതല്‍ ജില്ല വരെയുള്ള വികസനയോഗങ്ങളില് നിന്നും ബിജെപി-യുഡിഎഫ് ജനപ്രതിനിധികളെ ഒഴിവാക്കണമെന്നാണ് ഭരണകാര്യങ്ങളിലെ നേതാക്കന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സിപിഎം നേതൃത്വം നല്കുന്ന ഇടത് പക്ഷം അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അവര്‍ നീങ്ങിയിരിക്കുന്നത്. കൊല്ലം കോര്പ്പറേഷന്, ഭരണമുള്ള മുന്‍സിപ്പാലിറ്റികള്‍. പഞ്ചായത്തുകള്‍, നിയമസഭാ മണ്ഡലങ്ങള്‍, ലോകസഭാ മണ്ഡലങ്ങള്‍, മന്ത്രിതല യോഗങ്ങള്‍ എന്നിവടങ്ങളിലാണ് മറ്റ് ജനപ്രതിനിധികളെ ബുദ്ധിപൂര്‍വം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്രഫണ്ടുകളുടെ പേരുകള്‍ അട്ടിമറിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലത്ത് നടന്ന മന്ത്രിതല യോഗങ്ങളില്‍ എംപി പ്രേമചന്ദ്രനെ അടക്കം പങ്കെടുപ്പിച്ചില്ല. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നാണ് എന്‍.കെപ്രേമചന്ദ്രന്‍ എംപിയ ഒഴിവാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാചെയര്മാന്മാര്, മേയര്‍ എന്നിവരെയടക്കം ക്ഷണിച്ച വികസനയോഗത്തില്‍ നിന്നുമാണ് പ്രേമചന്ദ്രന്റെ പേര് ഒഴിവാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് നല്കിയ പേരില്‍ തന്റെ പേര് മനപൂര്‍വം ഒഴിവാക്കിയതാണെന്ന് പ്രേമചന്ദ്രന് എംപി ഇന്നലെ ആരോപിച്ചു. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇത് സംബന്ധിച്ച് അദ്ദേഹം പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: