കതിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ വിവാഹ വീട്ടില്‍ വെച്ച് സിപിഎം ക്രിമിനല്‍ സംഘം മര്‍ദ്ദിച്ചു. കതിരൂര്‍ സ്വദേശി സ്റ്റിജു എന്ന കുട്ടനെയാണ് കല്യാണവീട്ടില്‍ വെച്ച് കഴിഞ്ഞദിവസം രാത്രി ഒരു സംഘം സിപിഎം ക്രിമിനലുകള്‍ മര്‍ദ്ദിച്ചവശനാക്കിയത്. പാട്യം കൊങ്ങാറ്റയിലെ സ്റ്റിജുവിന്റെ മുത്തച്ചന് വാസുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. വാസുവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു സ്റ്റിജു.
വേറ്റുമ്മല്‍, പാട്യം, കൊങ്ങാറ്റ പ്രദേശങ്ങളില്‍ സിപിഎം സംഘം അക്രമമഴിച്ചുവിടുന്നത് തുടരുകയാണ്. പവിത്രന്റെ മകന് ശ്രീജിന്‍, ദിവാകരന്റെ മകന് ഷിബിന്‍, രാജുവിന്റെ മകന് ജിതിന്, ഒതയോത്ത് നാണുവിന്റെ മകന് ജിതിന്, ഗ്യാസ് കുട്ടനെന്ന അരുണ്‍, വേറ്റുമ്മലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ശിവപുരത്തെ ജനീഷ്, കിഴക്കേ കതിരൂരിലെ കുറ്റിക്കര കൃഷ്ണന്റെ മകന് ഷിജിന്, വേറ്റുമ്മല്‍ ദേവര്‍കുന്ന് ഉദയന്റെ മകന് പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലുളള സിപിഎം ക്രിമിനല്‍ സംഘമാണ് ഇയാളെ അക്രമിച്ചത്. തലക്കും ശരീരമാകമാനവും സാരമായി പരിക്കേറ്റ സ്റ്റിജുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ വീട്ടുകാരെയും സംഘം ഭീഷണിപ്പെടുത്തി. ഇതേസംഘമാണ് കഴിഞ്ഞദിവസം വേറ്റുമ്മല്‍ ടൗണില്‍ ബസ്സ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചത്. ഭരണത്തിന്റെ ഹുങ്കില്‍ സിപിഎം ക്രിമിനല്‍ സംഘം ഈ ഭാഗങ്ങളില്‍ അഴിഞ്ഞാടുകയാണ്. പോലീസാകട്ടെ അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
സംഭവത്തില്‍ ബിജെപി തലശ്ശേരി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. അക്രമികളെ നിലക്കുനിര്‍ത്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: