ആലപ്പുഴ: അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും ജനപ്രതിനിധികള്‍ നടത്തിയെങ്കിലും ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ രോഗാവസ്ഥ മാറ്റം ഇല്ലാതെ തുടരുന്നു. നഗരവാസികളുടെയും കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെയും സാധാരണകകാരുടെയും പാവപ്പെട്ടവരുടെയും ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയെ റഫറല്‍ ആശുപത്രിവരെയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ നടപടിയായില്ല. ഇവിടെ ചികിത്സ തേടിയെത്തുന്നവരെ നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ അയയ്ക്കുകയാണ് പതിവ്.
നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര് ത്തിച്ചിരുന്ന ഇവിടുത്തെ കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്നതി നാല് വാഹനാപകടങ്ങളിലും മറ്റ് അപകടങ്ങളിലും പെടുന്നവരെ പലപ്പോഴും ആദ്യം കൊണ്ടുവരുന്നത് ഇവിടെയാണ്.
പക്ഷേ മതിയായ ചികിത്സാ സൗകര്യങ്ങളോ വിദഗ്ദ്ധരായ ഡോക്ടര്‍മാരോ ഇവിടെയില്ല. അത്യാഹിത വിഭാഗത്തില്‍ ഒന്നോ രണ്ടോ ഹൗസ് സര്ജന്മാര് മാത്രമാണ് ഉണ്ടാകാറുള്ളത്. പനി ബാധിതരാണ് പ്രധാനമായും ഇവിടെ ചികിത്സയ്ക്കെത്തുന്നത്. ഡോക്ടര്‍മാരുടെ അപര്യാപതത രോഗികളെ ഏറെ വലയ്ക്കുന്നു.
ജനറല്‍ മെഡിസിനല്‍ ഒരു ഡോക്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഓര് ത്തോ, ശ്വാസകോശ രോഗവിഭാഗം, ദന്തവിഭാഗം, നേത്രവിഭാഗം, അനസ്തേഷ്യ എന്നിവിടങ്ങളിലൊന്നും ഡോ ക്ടര്മാരില്ല.
ആവശ്യത്തിനു നേഴ്സുമാരോ പരാ മെഡിക്കല്‍ ജീവനക്കാരോ ഇല്ല. 400 കിടക്കകള്‍ക്ക് സൗകര്യമുള്ള ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അപര്യാപ്തത കാരണം ഇതിന്റെ പകുതി പേരെ പോലും കിടത്തി ചികിത്സിക്കാറില്ല. കൂടാതെ ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രോങ്കോസ്കോപി, നെഞ്ചുവേദന അനുഭവപ്പെട്ടെത്തുന്ന രോഗികളെ പരിശോധിക്കുന്ന ടിഎംഡി മെഷീന് എന്നിവ തുരുമ്പെടുത്ത് നശിക്കുന്നു.
ജീവിതശൈലീ രോഗികള്‍ക്ക് വേണ്ടി പ്രത്യേക വാര്‍ഡ് തുടങ്ങുമെന്ന പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല. ജനറല്‍ ആശുപത്രിക്ക് വേണ്ട കെട്ടിടങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ പരിശോധനാ സൗകര്യമോ ലഭ്യമാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. കാലങ്ങളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയുടെയും സര്‍ക്കാരുകളുടെയും പരാജയത്തിന്റെ തിക്തഫലം അനുഭവിക്കുന്നത് പാവപ്പെട്ട രോഗികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: