തുറവൂര്‍: പുരയിടങ്ങള്‍ രേഖകളില്‍ നിലമാകുന്നത് ആയിരങ്ങള്‍ക്ക് ദുരിതമാകുന്നു. നൂറു വര്‍ഷങ്ങള്‍ക്കു മേല്‍ ജനവാസ കേന്ദ്രമായിരുന്ന പല സ്ഥലങ്ങളും സര്‍ക്കാര്‍ രേഖകളില്‍ നിലമെന്നാണ് കാണിച്ചിരിക്കുന്നത്. തീരത്തോട് ചേര്‍ന്ന ഭൂമി പോലും റവന്യു വകുപ്പിന്റെ രേഖകളില്‍ നിലമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
താലൂക്കിന്റെ വടക്കന്‍ മേഖലയിലെ ഭൂരിഭാഗം കരഭൂമിയും നിലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രേഖകളില്‍ നിലമായി കിടക്കുന്നത് മുലം ഈ പുരയിടങ്ങളില്‍ വീടോ മറ്റു നിര്‍മ്മാണങ്ങളോ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
മുന്‍കാലത്ത് നിലമെന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ പുരയിടമാക്കി മാറ്റി രേഖകളില്‍ തിരുത്തല്‍ വരുത്തുന്നതിന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുയും പരിസ്ഥിതി സമിതി ഇതേക്കുറിച്ച് പഠനം നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും നിലവിലെ ഭൂമി വിലയുടെ ഇരുപത്തഞ്ച് ശതമാനം കെട്ടി വെയ്ക്കുകയും ചെയ്താല്‍ മതിയായിരുന്ന.
യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച നിയമത്തേക്കുറിച്ച് ആക്ഷേപമുയര്‍ന്നിരുന്നു. ഇത് പ്രാവര്‍ത്തികമായില്ല. സര്‍ക്കാര്‍ ഡാറ്റാ ബാങ്കിലെ കണക്കനുസരിച്ച് ഒട്ടു മിക്ക പ്രദേശങ്ങളും നിലമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിന് മുമ്പ് ഈ പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങങ്ങള്‍ നടത്തുന്നതിന് തടസമുണ്ടായിരുന്നില്ല. നിയമം പ്രാബല്യത്തില്‍ വന്നതോടെ നിലവിലെ ഭൂമിയുടെ സ്ഥിതി പരിഗണിക്കാതെ നിലമാക്കി മാറ്റിയിരിക്കുകയാണ്.
ഇക്കാരണത്താല്‍ രണ്ടും മൂന്നും സെന്റ് ഭൂമി മാത്രമല്ല സാധാരണക്കാര്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ പോലും അനുമതി കഴിയാത്ത ലഭിക്കാത്ത സ്ഥിതിയാണ്. നിലമായിക്കാണിക്കുന്ന സ്ഥലത്തിന് ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്കാന് വിമുഖത കാട്ടുകയാണ്.
പഞ്ചായത്ത് തലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതിയും നമ്പരും നല്‍കുന്നതുമായി ബന്ധപ്പെട്ട സമിതി മുന്‍ സര്‍ക്കാര്‍ പിരിച്ചു വിട്ടതോടെ ഇവിടെ നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയാണ്. റീസര്വേയിലൂടെയോ സാറ്റലൈറ്റ് മാപ്പിങ്ങിലൂടെയോ ഭൂമിയുടെ നിലവിലെ കിടപ്പനുസരിച്ച് തരംതിരിവു നടത്തുക മാത്രമാണ് ഇതിന് പരിഹാരം എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: