ഒരിക്കല്‍ വാല്മീകി മഹര്‍ഷി ക്ഷീരസാഗരത്ത് തപസ്സുചെയ്യാന്‍ പോയി. എന്നാല്‍, ക്ഷീരസാഗരത്തിലെ കൂറ്റന്‍ തിരമാലകള്‍ കാരണം വാല്മീകിക്കു തടസ്സം നേരിട്ടു. അദ്ദേഹം പറഞ്ഞു:
‘മഹാലക്ഷ്മിയുടെ ജന്മദാതാവായതുകൊണ്ട് ക്ഷീരസാഗരം ദുരഭിമാനം കാണിക്കുകയാണ്. തപസ്സുകൊണ്ട് ഞാനും ലക്ഷ്മിയുടെ പിതാവായിത്തീരുന്നതിനുള്ള വരം സമ്പാദിക്കും.’
ഈ വിധം പറഞ്ഞ് വാല്മീകി അവിടെ നിന്നും ഗംഗാതീരത്തെത്തി തപസ്സു ചെയ്യാന്‍ തുടങ്ങി.
വാല്മീകിയുടെ തപസ്സില്‍ പ്രീതയായ ലക്ഷ്മി പ്രത്യക്ഷപ്പെട്ടു. ല്ക്ഷ്മി തന്റെ മകളായിത്തീരണമെന്ന തന്റെ ആഗ്രഹം വാല്മീകി പ്രകടിപ്പിച്ചു.
ഇതുകേട്ട് ലക്ഷ്മിദേവി പറഞ്ഞു:
‘ത്രേതായുഗത്തില്‍ മഹാവിഷ്ണു ദശരഥന്റെ ഭവനത്തില്‍ ജന്മമെടുക്കും. അക്കാലത്ത് ഞാന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട് ജനകന്റെ പുത്രിയായിത്തീരും. ഒടുവില്‍ ലോകാപവാദത്തില്പ്പെട്ട് ഞാന്‍ അങ്ങയുടെ ആശ്രമത്തിലെത്തിച്ചേര്ന്ന് അവിടെ മകളായി താമസിക്കുകയും ചെയ്യും.’
മഹാലക്ഷ്മിയുടെ ഈ വാക്കു പാലിക്കാനാണത്രെ ഉപേക്ഷിക്കപ്പെട്ട ഗര്‍ഭിണിയായ സീത വാല്മീക്യാശ്രമത്തില് താമസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: