തൊടുപുഴ: നഗരത്തില്‍ മോഷണത്തിനെത്തിയിരിക്കുന്നത് 20 അംഗ തമിഴ് നാടോടി സംഘമെന്ന് വിവരം. കഴിഞ്ഞദിവസമാണ് പോലീസിന് ഇത് സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കുന്നത്. 15 സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് തൊടുപുഴയുടെ വിവിധ ഭാഗങ്ങളിലെത്തിയിരിക്കുന്നത്. രാവിലെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും വാഹനത്തിലാണ് നാടോടി സ്ത്രീകളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറക്കി വിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ആറ് മോഷണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ പിടിയിലായ ഗര്‍ഭിണിയായി വേഷം കെട്ടിയ തമിഴ് യുവതിയില്‍ നിന്നും 22000 രൂപയാണ് കണ്ടെത്തിയത്. ബസുകളില്‍ മോഷണം നടത്തി കിട്ടിയ തുകയാണിതെന്ന് യുവതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസവും സമാനമായ സാഹചര്യത്തില്‍ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നും തമിഴ് യുവതിയെ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കാഞ്ഞിരപ്പള്ളിയില്‍ 20 അംഗ സംഘം മുറിയെടുത്ത് താമസിക്കുന്നതെന്നറിഞ്ഞത്. രാവിലെ മധു എന്ന എജന്റാണ് ഇവരെ തൊടുപുഴ ഉള്‍പ്പടെയുള്ള തിരക്കുള്ള നഗരങ്ങളില്‍ ബസുകളില്‍ മോഷണം നടത്താന്‍ എത്തിക്കുന്നത്. വനിതാ പോലീസ് ഇല്ലാത്തതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ പോലീസിനെ വെട്ടിച്ച് യുവതി മുങ്ങി. ഇവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ബസില്‍ കയറി രക്ഷപെട്ടു. നാടോടി സംഘത്തില്‍പ്പെട്ടവര്‍ പോലീസ് പിടിയിലായാല്‍ ഇവരെ പുറത്തിറക്കാന്‍ തമിഴ്നാട്ടില്‍ നിന്നും അഭിഭ
ാഷകരെത്തും .ഇതിനുവേണ്ടി ജാമ്യക്കാരുള്പ്പടെയുള്ള വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. മോഷണത്തിനെത്തുന്ന സംഘത്തിലെ സ്ത്രീകള്‍ക്ക് മോഷണമുതലിന്റെ വിലയനുസരിച്ചുള്ള നിശ്ചിത ശതമാനമാണ് പ്രതിഫലം ലഭിക്കുന്നത്. ബാക്കി തുക സംഘത്തലവനുള്ളതാണ്. ഇത്തരത്തില്‍ ഒരാഴ്ചയില്‍ വന്‍ തുകയാണ് മോഷണ മാഫിയ ജില്ലയില്‍ നിന്നും കടത്തുന്നത്. സംഘത്തിലെ ഒരാളെങ്കിലും പിടിയിലായാല്‍ പ്രവര്‍ത്തനം അടുത്ത ജില്ലയിലേക്ക് ഇവര്‍ മാറ്റും. ഇതിനുശേഷം ഒരു മാസമെങ്കിലും കഴിഞ്ഞാണ് ജയില്‍ കിടക്കുന്നവരെ പുറത്തിറക്കുകയുള്ളു. തമിഴ്നാട്ടിലെ ട്രിച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ജില്ലയിലുള്ളതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം തൊടുപുഴയില്‍ ബസുകളിലും, ബസ് സ്റ്റാന്‍ഡുകളിലും പരിശോധന കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: