കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടിയാക്കിയ കഴിഞ്ഞ അറുപതുവര്‍ഷത്തെ ഇടതു-വലതു മുന്നണി ഭരണം വാചാടോപ രാഷ്ട്രീയക്കാര്‍ക്കും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥന്മാര്ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും തീറ്റക്കുള്ള വേദിയാണൊരുക്കിയിരുന്നതെന്ന് തെളിയുന്നു. പല മതമേലാളന്മാരും ഇതു നുണഞ്ഞു നടന്നിട്ടുണ്ടെന്നതിന് അഭൂതപൂര്‍വമായി വളര്‍ന്ന അവരുടെ കോട്ട കൊത്തളങ്ങളും ‘കറക്കു’ സംവിധാനങ്ങളും മറ്റൊരു തെളിവ്.
പദ്ധതികള്‍ പലതും ഇവരുണ്ടാക്കുന്നത് വെട്ടിത്തിന്നാനായിരുന്നു.
ഒരു മുന്നണിയാകെ ‘നാറി’ ജനങ്ങള്‍ ചവുട്ടിപ്പുറത്താക്കുമ്പോള് മറ്റൊന്നു വരുന്നു. ഇരുമുന്നണികളുടേയും അഡ്ജസ്റ്റ്മെന്റ് ‘തീറ്റ’യുടെ അരങ്ങുതകര്ക്കലില് ചോര്‍ന്നുപോയത് ലക്ഷം കോടികള്‍!! ചക്കളത്തിപ്പോരാട്ടത്തില്‍ അന്തംവിട്ടുപോയ ജനം ചാഞ്ചാടി രാഷ്ട്രീയത്തിന്റെയും മറവി രോഗത്തിന്റെയും അടിമകളായി.
പാവപ്പെട്ട സാധാരണ ജനങ്ങള്‍ പുഞ്ചിരിച്ച വാള്‍പോസ്റ്റ് രാഷ്ട്രീയ ‘മെസ്മറിസത്തില്‍’ കുടുങ്ങി ‘പൊങ്ങച്ച കപടമതേതര വഞ്ചക’ ഗീബല്‍സിയന്‍ പ്രസംഗങ്ങളില്‍ മയങ്ങി ആറുപതിറ്റാണ്ടുകളോളം ജനാധിപത്യത്തെവച്ച് ചൂതാട്ടം നടത്തിയ മുന്നണികള്‍ക്ക് അടിമപ്പെട്ടു.
ഐസക്കും മാണിയും കോണിയും ചക്കളത്തിപ്പോരാട്ടം നടത്തി ജനത്തെ കബളിപ്പിച്ച് രോഷത്തെ എതിര്‍ചേരിയിലേക്ക് തള്ളിവിടുമ്പോള്‍ ‘ഓടരുത് അളിയാ ആളയറിയാം’ എന്ന കുമ്മനം രാജശേഖരന്റെ ചാട്ടുളി പ്രയോഗംകൊണ്ട് ഞെളിപിരികൊള്ളുകയാണ് തന്ത്രത്തില്‍ ഇന്നത്തെ ഭരണം കൈക്കലാക്കിയ ഇടത് കപട മതേതരവാദികള്‍.
ഈ സാഹചര്യത്തില്‍ 1957 മുതല്‍ ഇന്നേവരെ ചര്‍ച്ചാവിഷയമായ ‘അരികുംഭകോണം മുതല്‍ സരിതോര്‍ജ്ജം വരെ’ നടത്തിയ രാഷ്ട്രീയ ഉദ്യോഗസ്ഥ കോണ്ട്രാക്ടര് മാഫിയ തീറ്റകളുടെ കണക്കെടുത്താല്‍ പൊതുഖജനാവ് കൊള്ളയടിക്കപ്പെട്ടത് എത്രലക്ഷം കോടിയെന്ന് കണ്ടെത്താനാവും. ഇനിയും വേണോ ഇവരുടെ ഭരണമാരണം?
സി.എല്‍.എന്‍.സ്വാമി,
കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: