ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കരാഡയില് വ്യാപാരകേന്ദ്രങ്ങള്‍ക്ക് സമീപത്തായുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 126 പേര് കൊല്ലപ്പെട്ടു. 131പേര്‍ക്ക് പരിക്ക്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്.
റമദാന് വ്രതാവസാനത്തോടനുബന്ധിച്ച് പ്രദേശത്തെ വ്യാപാര കേന്ദ്രങ്ങളില്‍ പൊതുവെ തിരക്കായിരുന്നു. ഇവിടെയേക്ക് സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ ചാവേറുകള്‍ ഇടിച്ചുകയറ്റിയശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടത്തിനു മണിക്കൂറുകള്‍ക്കുശേഷം തലസ്ഥാനത്തിന്റെ വടക്കന്‍ പ്രവിശ്യയായ ഷിയയില് വീണ്ടും സ്ഫോടനമുണ്ടായി. രണ്ടാമത്തെ സ്ഫോടനത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്നും ഇറാഖി സൈന്യം ഫലൂജ പിടിച്ചടക്കിയതിനു പിന്നാലെയാണ് ചാവേര്‍ ആക്രമണമുണ്ടായിരിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തില്‍ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഹയ്ദര്‍ അല്‍ അബ്ദി സ്ഥലം സന്ദര്‍ശിച്ച് സ്ഫോടനത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: