വൈക്കം: ആശാസ്ത്രീയമായി കോവിലകത്തും കടവ് മാര്‍ക്കറ്റ് നവീകരിച്ചതിനാല്‍ സ്ഥലസൗകര്യം ഇല്ലാതെ മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഗതാഗത സ്തംഭനം പതിവാകുന്നു. കേരളത്തിലെ പാരമ്പര്യ മാര്‍ക്കറ്റുകളില്‍ ഒന്നായ കോവിലകത്തും കടവ് മാര്‍ക്കറ്റിന് ആകെ സ്ഥലം എന്‍പത് സെന്റില്‍ താഴെ മാത്രമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദിവസവും നൂറ് കണക്കിന് മത്സ്യവണ്ടികള്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്. പരിമിതമായ സൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റിന്റെ ഒരു ഭാഗത്ത് അശാസ്ത്രീയമായി കെട്ടിടം പണിതതാണ് മാര്‍ക്കറ്റിന്റെ ദുരവസ്ഥക്ക് കാരണം. രാവിലെയും ഉച്ചക്കുമായി ആയിരത്തി അഞ്ഞുറില്‍ അധികം കച്ചവടക്കാരും അനുബന്ധതൊഴിലാളികളും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. ഇവര്‍ക്കായി പണിതിരിക്കുന്നത്് 20 ഇടുങ്ങിയ സ്റ്റാള്‍ മാത്രമാണ്. കാല്‍ഭാഗം പോലുമുള്ള തൊഴിലാളികള്‍ക്ക് ഇവിടെ കച്ചവടം നടത്താന്‍ കഴിയില്ല. നിര്‍മ്മാണവുമായി ബന്ധപ്പെട്ട്് മത്സ്യതൊഴിലാളികളുടെ ആഭിപ്രായം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് ഈ അവസ്ഥക്ക് കാരണം. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായിട്ടും പുതിയ കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. അശാസ്ത്രീയ നിര്‍മ്മാണം ചൂണ്ടികാട്ടി തൊഴിലാളികള്‍ രംഗത്ത് വന്നിരുന്നെങ്കിലും രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇതിനൊക്കെ പരിഹാരം കാണേണ്ട നഗരസഭ എന്നും മാര്‍ക്കറ്റിനെ അവഗണിച്ച ചരിത്രം മാത്രമാണ് ഉള്ളത്. കേരളത്തിലെ എറ്റവും വരുമാനം കുറഞ്ഞ നഗരസഭയാണ് വൈക്കം നഗരസഭ .നഗരസഭക്ക് എറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ഈ മാര്‍ക്കറ്റില്‍ നിന്നാണെന്നിരിക്കെ അധികൃതര്‍ ഈ മാര്ക്കറ്റിനോട്് കാണിക്കുന്നത് ഗുരുതരമായ അവഹേളനമാണ്.മാര്‍ക്കറ്റിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ പ്രൈവറ്റ് ബസ്റ്റാന്റ് മാര്‍ക്ക് റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായി. പൊട്ടി പെളിഞ്ഞു കുണ്ടും കുഴിയുമായിരിക്കുന്ന നിലയിലാണ് ഇപ്പോള്‍ ഈ റോഡ്.മാര്‍ക്കറ്റിലേക്കു വാഹനങ്ങള്‍ എത്തുന്ന കൊച്ചുകവല റോഡില്‍ സൂചന ബോര്‍ഡ് വെയ്ക്കാത്തതിനാല്‍ നിരവധി വാഹനങ്ങള്‍ക്കാണ് വഴിതെറ്റുന്നത്. കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ വിജകരമായി നടപ്പാക്കുമ്പോഴും ഒരു പദ്ധതികള്‍ പോലും നടപ്പിലാക്കത്ത ഏക മാര്‍ക്കറ്റ് കോവിലകത്തും കടവ് മാര്‍ക്കറ്റ് മാത്രമാണ്. മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടക്കുന്ന 25 സെന്റ് സ്ഥലം മാര്‍ക്കറ്റിനോട് ചേര്‍ന്ന് നവീകരിച്ചാല്‍ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹരിക്കാം. മാര്‍ക്കറ്റിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രവര്‍ത്തനവും മത്സ്യ തൊഴിലാളി വികസന സംഘടനകള്‍ നടത്തിയിട്ടില്ല.ആയിരക്കണക്കിന് കുടുംബത്തിന് ആശ്രയമായ മാര്‍ക്കറ്റിന്റെ വികസനത്തിന് അരയേക്കര്‍ കായല്‍ നികത്തണം എന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: