തിരുവനന്തപുരം: ബ്രിട്ടീഷുകാരില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട 30 വന്‍കിട തോട്ടമുടമകള്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറുടെ നോട്ടീസ്. തോട്ടഭൂമികളുടെ രേഖകള്‍ ഹാജരാക്കാനാണ് ടാറ്റയുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യം നോട്ടീസ് നല്‍കിയത്. കേരളത്തില്‍ 50000 ത്തില്‍ ഏറെ ഏക്കര്‍ കൈവശമുള്ള ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി നികുതിയടയ്ക്കുന്നതും ഭൂമിയില്‍ നിന്നും മരംവെട്ടുന്നതും നിരോധിച്ചുകൊണ്ടും സ്പെഷ്യല്‍ ഓഫീസര്‍ ഉത്തരവായിട്ടുണ്ട്.
68000 ഏക്കര്‍ കൈവശമുള്ള ടാറ്റ ആന്റ് കെഎസ്എച്ച്പിയുടെ ചിന്നക്കലാല്‍, കെഡിഎച്ച്, പള്ളി വാസല്‍, മണ്‍കുളം എസ്റ്റേറ്റുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പതിനായിരത്തിലേറെ ഏക്കര്‍ കൈവശമുള്ള ആര്‍സിടിയുടെ പീരുമേട്, മഞ്ഞുമല, പെരിയാര്‍, ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റുകള്‍, പീരുമേട്, മഞ്ഞുമല, പെരിയാര്‍, തോട്ടങ്ങള്‍, പീരുമേട്, മഞ്ഞുമല,
പെരിയാര്‍ എന്നിവിടങ്ങളിലെ ചുരുക്കുളം എസ്റ്റേറ്റ്, പീരുമേട്, ഏലപ്പാ എന്നിവിടങ്ങളിലെ ഹോപ്പ് പ്ലാന്റേഷന്, പെരിയാറിലെ പോബ്സ്, മഞ്ഞുമലു മിഡ്ലാന്റ് എസ്റ്റേറ്റ്, കെഎഡിഎച്ചിന്റെ പകല്ക്കടവ് എസ്റ്റേറ്റ്, തിരുവനന്തപുരം നെടുമങ്ങാട് ബ്രൈമൂര്‍ എസ്റ്റേറ്റ്, മാരിഗോള്‍ഡ് എസ്റ്റേറ്റ്, പൊന്മുടി എസ്റ്റേറ്റ്, പുതുക്കാട്, മെര്‍ക്കിസ്റ്റണ്‍ ലണന്മിഷന് സൊസൈറ്റി, ബോണക്കാട് തുടങ്ങിയവ നോട്ടീസ് നല്കിയതില്പെടുന്നു.
നേരത്തെ നോട്ടീസ് നല്‍കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയുടെ കേരളത്തിലെ മുഴുവന്‍ എസ്റ്റേറ്റുകളുടെയും കൈമാറ്റവും മറ്റ് നടപടികളും സ്പെഷ്യല്‍ ഓഫീസര്‍ നിരോധിച്ചത്. കമ്പനിയില്‍ നിന്നും നികുതി ഈടാക്കാനോ കമ്പനിക്ക് റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനോ ഏതെങ്കിലും ഭൂമി കൈമാറ്റങ്ങള്‍ക്ക് അനുമതി നല്‍കാനോ പാടില്ലെന്നും ഉത്തരവിലുണ്ട്. കമ്പനിയുടെ കൈവശമുള്ള ഭൂമിയില്‍ മരങ്ങള്‍ മുറിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന തോട്ടങ്ങള്‍ പല കമ്പനികളും വ്യാജരേഖകള്‍ ചമച്ച് കൈവശപ്പെടുത്തുകയായിരുന്നുഎന്ന് ക്രൈം ബ്രാഞ്ച് ഐ.ജിയായിരുന്ന ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഞ്ചുലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് തോട്ടമുടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഹരിസന്‍ കമ്പനിയുടെ കയ്യേറ്റം അന്വേഷിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറെ കേരളത്തിലെ മുഴുവന്‍ അനധികൃത തോട്ടഭൂമികളും, കണ്ടെത്തി ഏറ്റെടുക്കാന്‍ അധികാരം നല്കി മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: