വിഴിഞ്ഞം: സാമൂഹിക പരിവര്‍ത്തനത്തിനുള്ള സമഗ്രമായ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍. വിശ്വഹിന്ദു പരിഷത്തിന്റെ നെയ്യാറ്റിന്‍കര ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംഗലത്തുകോണം എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സ്വാമി വാസുദേവാനന്ദപുരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹ സേവാ പ്രമുഖ് നാരായണ റാവു, ധര്‍മ്മപ്രസാദ് പ്രമുഖ് മംഗലത്തുകോണം സുധി, വിഭാഗ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്ക് ആവശ്യമുള്ള വിദ്യാഭ്യാസം, ചികിത്സാ സഹായം, വിവാഹ ചെലവ് എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള വ്യത്യസ്ഥ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളെ ദത്തെടുക്കാനും വ്യാപകമായി നടക്കുന്ന മതപരിവര്‍ത്തന ശ്രമങ്ങളെ ബോധവത്ക്കരണത്തിലൂടെ തടയാനും സമ്മേളനം ആഹ്വാനം ചെയ്തു. വിഴിഞ്ഞം തുറമുഖ തീരത്ത് സ്ഥിതി ചെയ്യുന്ന വിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണവും മംഗലത്തുകോണം കേന്ദ്രമാക്കി ആരംഭിക്കുന്ന ബാലാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ സമ്മേളനം തീരുമാനിച്ചു.
വനിതകള്‍ ഉള്‍പ്പെടെ ഇരുനൂറ്റി അന്‍പതോളം പേര് ഒരു ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ പങ്കാളികളായി. പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു.
ശ്രീകുമാര വേലു, ഭുവനചന്ദ്രന് നാടാര്‍ (രക്ഷാധികാരികള്‍) , വിജയകുമാരന്‍ നായര്‍ (പ്രസിഡന്റ്), വെണ്ണിയൂര്‍ ഹരി (വൈസ് പ്രസിഡന്റ്), സനല്‍കുമാര്‍ (സെക്രട്ടറി), അജിത് കുമാര്‍, അഭിലാഷ് (ജോ. സെക്രട്ടറി), ഇടവഴിക്കര ജയകുമാര്‍ (ട്രഷറര്‍), മാതൃശക്തി ഭാരവാഹികളായി കല, അനിത, മഞ്ചു, ജയശ്രീ, ഗിരിജ, ദുര്‍ഗ്ഗാവാഹിനി സംയോജകയായി ദേവിക എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: