ആലപ്പുഴ: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യവും മാംസവും ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കേരള തീരത്ത് മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കേടാകാതിരിക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ മത്സ്യവും മാംസവും എത്തിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊതു മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യവും മാംസവും കഴിച്ച നിരവധി ആളുകളാണ് ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികള്‍ കയറിയിറങ്ങുന്നത്. വയറിളക്കം, ഛര്‍ദ്ദി, തലവേദന ഗ്യാസ് ട്രബിള്‍ തുടങ്ങിയ രോഗങ്ങളുമായാണ് ആശുപത്രികളിലെത്തുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന മത്സ്യത്തിന്റേയുംം മാംസത്തിന്റേയും ഗുണ നിലവാരം പരിശോധിക്കാനോ വിലയിരുത്താനോ ആവശ്യമായ സംവിധാനങ്ങളും ഇല്ലാത്തതുമാണ് പ്രധാനമായും മായം ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍കഴിയാതെ വരുന്നതിന് കാരണം. മാസങ്ങളോളം കടലില്‍ തമ്പടിച്ച് മീന്‍ പിടിക്കുന്ന വലിയ മത്സ്യബന്ധന യാനങ്ങള്‍ രാസപദാര്‍ത്ഥങ്ങളിട്ടാണ് ഇവ സൂക്ഷിക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങളാണ് പൊതുവേ ജല യാനങ്ങളില്‍ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്്. മുന്‍കാലങ്ങളില്‍ കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യം അന്നു തന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കടലില്‍ നിന്ന് മാസങ്ങളോളം കഴിഞ്ഞാണ് മത്സ്യങ്ങള്‍ കരയ്ക്കെത്തുന്നത്.
ദീര്‍ഘകാലം മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ മാരകമായ വിഷാംശം അടങ്ങിയ രാസ വസ്തുക്കളാണ് ഉപയോഗിക്കുന്നത്.
മുന്‍ കാലങ്ങളില്‍ ഐസിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ മനുഷ്യ ശരീരത്തിന് ദോഷകരമായതും ഭക്ഷ്യ വസ്തുക്കളില്‍ ഉപയോഗിക്കുന്നതിന് നിയമം വിലക്കിയിട്ടുള്ളതുമായ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. രാസപദാര്‍ത്ഥങ്ങളില്‍ സൂക്ഷിക്കുന്ന മത്സ്യങ്ങള്‍ കാഴ്ചയില്‍ പച്ച മത്സ്യമാണെന്ന് തോന്നുുന്നവയാണ്. അമോണിയ, ഫോര്‍മാലിന്‍,യൂറിയ തുടങ്ങിയ രാസവസ്തുക്കളാണ്ഉപയോഗിക്കുന്നത്. ഇത് ഏറെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് പലപ്പോഴും അംഗീകൃത മാര്‍ക്കറ്റുകളിലാണ്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന മത്സ്യങ്ങള്‍ പാതയോരങ്ങളിലെ അനധികൃത വിപണന കേന്ദ്രങ്ങളിലാണ് വിറ്റഴിക്കുന്നത്. ഇത് തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പാതയോരങ്ങളിലെ മത്സ്യവിപണനം ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ പോലീസ് ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: