ബംഗ്ലാദേശ്: ശനിയാഴ്ച വെളുപ്പിന് ആറുമണിക്ക് മുമ്പ് തന്നെ താരുഷിയുടെ ഫോണ്‍ നിശ്ശബ്ദമായിരുന്നു. അപ്പോഴൊക്കെ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയിലെ ഭീകരാക്രമണ വാര്‍ത്ത കേട്ടെത്തിയ അച്്ഛന് സഞ്ജീവ് ജെയിന് പുറത്ത് മകളുടെ ജീവനു വേണ്ടി പ്രാര്‍ത്ഥിച്ചു നിന്നു.
കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കനെത്തിയതായിരുന്നു ഐഎസ് കൂട്ടക്കൊലയ്ക്കിരയായ ഏക ഭാരതീയ വിദ്യാര്‍ത്ഥിനി താരുഷി ജെയിന്. നിറയൊഴിക്കുന്ന ശബ്ദം കേട്ടതോടെ ബേക്കറിയുടെ മുകള്‍ നിലയിലുണ്ടായിരുന്ന താരുഷിയും സുഹൃത്തുക്കളായ ഫറാസ് അയാസ് ഹൊസൈനും അബിന്ദാ കബീറും വാഷ്റൂമില്‍ അഭയം തേടി.
‘അച്ഛാ ഭീകരര്‍ റെസ്റ്റൊറന്റിനകത്തു കയറിയിട്ടുണ്ട്.
ഞാന്‍ വല്ലാതെ ഭയപ്പെടുന്നു. ജീവനോടെ തിരിച്ചെത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. അവര്‍ എല്ലാവരെയും കൊന്നൊടുക്കുകയാണ്’-താരുഷി അച്ഛനോട് അവസാനമായി പറഞ്ഞ വാക്കുകളാണിത്്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഇക്ണോമിക്സ് അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയാണ് താരിഷി. അവധിക്കെത്തിയ മകള്‍ തിരിച്ചു പോകും മുമ്പ് കുടുംബസമേതം ജന്മദേശമായ യുപിയിലെ ഫിറോസാബാദിലേക്കൊരു യാത്ര തീരുമാനിച്ചതായിരുന്നു സഞ്ജീവ് ജെയിന്. പക്ഷേ മകള്‍ക്ക് ഇതുപോലൊരു അന്ത്യം അദ്ദേഹം നിനച്ചതേയല്ല. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കഴിഞ്ഞ 20 വര്‍ഷമായി ഗാര്‍മെന്റ് ബിസിനസ് നടത്തുകയാണ് സഞ്ജീവ് ജെയിന്.
ധാക്കയില്‍ കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളില്‍പ്പെട്ട ഇരുപതു പേരെയാണ് ഭീകരര്‍ തലയറുത്ത് കൊന്നത്. ഭാരതീയനായ ഒരു ഡോക്ടര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സരളമായി ബംഗാളി ഭാഷ സംസാരിക്കുന്നതിനാല്‍ ബംഗ്ലാദേശിയെന്നു തെറ്റിദ്ധരിച്ചായിരുന്നു അത്. ദു:ഖത്തിന്റെ ഈ വേളയില്‍ ഭാരതം ബംഗ്ലാദേശിലെ സഹോദരീ സഹോദരന്മാര്ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം ബംഗ്ലാ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അറിയിച്ചു.
താരുഷിയുടെ കുടുംബത്തിന് ഭാരതത്തിലേക്ക് തിരിക്കുന്നതിന് എത്രയും പെട്ടെന്ന് വിസ നല്‍കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്പറഞ്ഞു. താരുഷിയുടെ മരണം അങ്ങേയറ്റം വേദനാജനകമെന്ന് വിശേഷിപ്പിച്ച മന്ത്രി താരുഷിയുടെ അച്ഛന് സഞ്ജീവ് ജെയിനിനെ അനുശോചനമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: